രാമേശ്വരത്തേക്ക് ഇന്ന് ഒഴുകിയെത്തുന്നവരുടെ എണ്ണം ഇരട്ടിക്കും. ഇന്ത്യയുടെ ഏറ്റവും ജനകീയനായ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം വിടവാങ്ങിയിട്ട് ഇന്ന് (ജൂലൈ 27) രണ്ടുവർഷം. ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്ന കലാമിന്റെ കബറിടം സന്ദർശിക്കാൻ നൂറുകണക്കിന് ആളുകളാണ് ദിവസവും രാമേശ്വരത്തേക്ക് എത്തുന്നത്. 2015 ജൂലൈ 27നാണ് കലാം അന്തരിച്ചത്. ഷില്ലോംഗ് ഐഐഎമ്മിൽ പ്രഭാഷണം നടത്തുന്നതിനിടെ ഹൃദയാഘാതംമൂലമായിരുന്നു അന്ത്യം. സ്വദേശമായ രാമേശ്വരം കടൽത്തീരത്തിനടുത്തുള്ള രാമനാഥപുരത്തെ ശാന്തമായ മണൽപ്പരപ്പിലാണ് അന്ത്യവിശ്രമം. കലാമിന്റെ കബറടക്കം നടന്നതുമുതൽ സ്മൃതി മണ്ഡപത്തിലേക്കു ജനപ്രവാഹമാണ്.
മ്യൂസിയം
പവിത്രദേശം എന്ന അർഥത്തിൽ അറിയപ്പെടുന്ന രാമേശ്വരത്തെ പ്രശസ്തമാക്കുന്നതു കടൽത്തിരമാലകളുടെ ലാളനമേറ്റു സ്ഥിതിചെയ്യുന്ന രാമനാഥ ക്ഷേത്രമാണ്. ഈ ക്ഷേത്രത്തോടു ചേർന്നുള്ള കലാമിന്റെ വസതിയിൽ അദ്ദേഹത്തിന്റെ സ്മരണകൾ നിറയുന്ന മ്യൂസിയവും ഉയർന്നിട്ടുണ്ട്.
രാമനാട്ടുനിന്നു രാമേശ്വരത്തേക്കുള്ള വഴിമധ്യേയാണ് ഡോ.എപിജെ അബ്ദുൾ കലാം നാഷണൽ മെമ്മോറിയം സ്ഥിതിചെയ്യുന്നത്. ഈ സ്മൃതിമണ്ഡപത്തിൽനിന്ന് ആറു കിലോമീറ്റർ സഞ്ചരിച്ചാൽ രാമേശ്വരം ജംഗ്ഷനിലും ഇവിടെനിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ രാമനാഥക്ഷേത്രത്തിലുമെത്താനാകും. മധുരയിൽനിന്ന് ഇവിടെയെത്താൻ 180 കിലോമീറ്റർ ദൂരമാണ്.
വെങ്കലപ്രതിമ
കലാമിനെപ്പോലെ തന്നെ ലാളിത്യപൂർണമാണ് സ്മൃതി മണ്ഡപവും. കലാമിന്റെ മുടിയുടെ രൂപം ആലേഖനം ചെയ്തിരിക്കുന്ന മാർബിൾ സ്തംഭത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ജീവൻതുടിക്കുന്ന വെങ്കല പ്രതിമ ആരെയും ആകർഷിക്കും.
തൊട്ടുപിന്നിലായാണ് കബറിടം. കലാമിന്റെ ഒന്നാം ചരമവാർഷികദിനമായ 2016 ജൂലൈ 27നാണ് ഇവിടെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിന്റെ ശിലാസ്ഥാപനം നടന്നത്.
രാമേശ്വരം ഡോ.എ.പി.ജെ.അബ്ദുൾ കലാം നാഷണൽ മെമ്മോറിയൽ എന്നാണ് പേര് നൽകിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും മനോഹർ പരീക്കറും ചേർന്നാണു ശിലാസ്ഥാപനം നിർവഹിച്ചത്. കിലോമീറ്ററുകൾ ദൂരത്തിൽ പ്രകാശം പരത്തുന്ന വിളക്കുമരവും സ്മൃതി മണ്ഡപത്തിലുണ്ട്. ഇരുന്പു വേലിക്കെട്ടുകളാൽ ഈ സ്മൃതി മണ്ഡപം സംരക്ഷിച്ചിട്ടുണ്ട്.
രാമേശ്വരത്തേക്കു വരുന്ന സന്ദർശകരിൽ ബഹുഭൂരിപക്ഷവും കലാമിന്റെ സ്മൃതിമണ്ഡപം സന്ദർശിച്ച് ആദരവ് അർപ്പിക്കുന്നതു പതിവു കാഴ്ചയാണ്. അദ്ഭുത നിർമിതിയായ പാന്പൻ പാലത്തിനടുത്താണ് ഈ സ്മൃതി മണ്ഡപം. 2002 ജൂലൈ 18 മുതൽ അഞ്ചു വർഷമാണ് അവുൽ പരീക്കർ ജൈനുലബ്ദിൻ അബ്ദുൾ കലാം ഭാരതത്തിന്റെ രാഷ്ട്രപതി പദവി വഹിച്ചത്.
ബെന്നി ചിറയിൽ
മ്യൂസിയം
പവിത്രദേശം എന്ന അർഥത്തിൽ അറിയപ്പെടുന്ന രാമേശ്വരത്തെ പ്രശസ്തമാക്കുന്നതു കടൽത്തിരമാലകളുടെ ലാളനമേറ്റു സ്ഥിതിചെയ്യുന്ന രാമനാഥ ക്ഷേത്രമാണ്. ഈ ക്ഷേത്രത്തോടു ചേർന്നുള്ള കലാമിന്റെ വസതിയിൽ അദ്ദേഹത്തിന്റെ സ്മരണകൾ നിറയുന്ന മ്യൂസിയവും ഉയർന്നിട്ടുണ്ട്.
രാമനാട്ടുനിന്നു രാമേശ്വരത്തേക്കുള്ള വഴിമധ്യേയാണ് ഡോ.എപിജെ അബ്ദുൾ കലാം നാഷണൽ മെമ്മോറിയം സ്ഥിതിചെയ്യുന്നത്. ഈ സ്മൃതിമണ്ഡപത്തിൽനിന്ന് ആറു കിലോമീറ്റർ സഞ്ചരിച്ചാൽ രാമേശ്വരം ജംഗ്ഷനിലും ഇവിടെനിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ രാമനാഥക്ഷേത്രത്തിലുമെത്താനാകും. മധുരയിൽനിന്ന് ഇവിടെയെത്താൻ 180 കിലോമീറ്റർ ദൂരമാണ്.
വെങ്കലപ്രതിമ
കലാമിനെപ്പോലെ തന്നെ ലാളിത്യപൂർണമാണ് സ്മൃതി മണ്ഡപവും. കലാമിന്റെ മുടിയുടെ രൂപം ആലേഖനം ചെയ്തിരിക്കുന്ന മാർബിൾ സ്തംഭത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ജീവൻതുടിക്കുന്ന വെങ്കല പ്രതിമ ആരെയും ആകർഷിക്കും.
തൊട്ടുപിന്നിലായാണ് കബറിടം. കലാമിന്റെ ഒന്നാം ചരമവാർഷികദിനമായ 2016 ജൂലൈ 27നാണ് ഇവിടെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിന്റെ ശിലാസ്ഥാപനം നടന്നത്.
രാമേശ്വരം ഡോ.എ.പി.ജെ.അബ്ദുൾ കലാം നാഷണൽ മെമ്മോറിയൽ എന്നാണ് പേര് നൽകിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും മനോഹർ പരീക്കറും ചേർന്നാണു ശിലാസ്ഥാപനം നിർവഹിച്ചത്. കിലോമീറ്ററുകൾ ദൂരത്തിൽ പ്രകാശം പരത്തുന്ന വിളക്കുമരവും സ്മൃതി മണ്ഡപത്തിലുണ്ട്. ഇരുന്പു വേലിക്കെട്ടുകളാൽ ഈ സ്മൃതി മണ്ഡപം സംരക്ഷിച്ചിട്ടുണ്ട്.
രാമേശ്വരത്തേക്കു വരുന്ന സന്ദർശകരിൽ ബഹുഭൂരിപക്ഷവും കലാമിന്റെ സ്മൃതിമണ്ഡപം സന്ദർശിച്ച് ആദരവ് അർപ്പിക്കുന്നതു പതിവു കാഴ്ചയാണ്. അദ്ഭുത നിർമിതിയായ പാന്പൻ പാലത്തിനടുത്താണ് ഈ സ്മൃതി മണ്ഡപം. 2002 ജൂലൈ 18 മുതൽ അഞ്ചു വർഷമാണ് അവുൽ പരീക്കർ ജൈനുലബ്ദിൻ അബ്ദുൾ കലാം ഭാരതത്തിന്റെ രാഷ്ട്രപതി പദവി വഹിച്ചത്.
ബെന്നി ചിറയിൽ