ന്യൂഡൽഹി: ലോക്സഭയിൽ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം മൊബൈൽ ഫോണ്‍ കാമറയിൽ പകർത്തിയ സംഭവത്തിൽ ബിജെപിയിലെ അനുരാഗ് സിംഗ് ഠാക്കൂർ മാപ്പു പറഞ്ഞു. സംഭവത്തിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഠാക്കൂർ പറഞ്ഞത്.
എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസിനൊപ്പം ഇതര പ്രതിപക്ഷ കക്ഷികളും ഠാക്കൂർ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.
വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ എംപി മാപ്പു പറയണമെന്നു സ്പീക്കർ സുമിത്ര മഹാജൻ ആവശ്യപ്പെട്ടു. സംഭവം തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി. തുടർന്നാണ് ഠാക്കൂർ ഖേദം പ്രകടിപ്പിച്ചു മാപ്പു പറഞ്ഞത്.
എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസിനൊപ്പം ഇതര പ്രതിപക്ഷ കക്ഷികളും ഠാക്കൂർ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.
വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ എംപി മാപ്പു പറയണമെന്നു സ്പീക്കർ സുമിത്ര മഹാജൻ ആവശ്യപ്പെട്ടു. സംഭവം തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി. തുടർന്നാണ് ഠാക്കൂർ ഖേദം പ്രകടിപ്പിച്ചു മാപ്പു പറഞ്ഞത്.