ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇറക്കിയ സ്വർണ ബോണ്ട് പദ്ധതിയിൽ ഒരു ധനകാര്യ വർഷം വ്യക്തികൾക്കു നടത്താവുന്ന നിക്ഷേപം 500 ഗ്രാമിൽനിന്നു നാലു കിലോഗ്രാമായി വർധിപ്പിച്ചു. ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും നാലുകിലോവരെയാകാം. ട്രസ്റ്റുകൾക്ക് 20 കിലോവരെ നിക്ഷേപിക്കാം. ബോണ്ട് വില്പന വർധിപ്പിക്കാനാണു പരിധി കൂട്ടിയത്.
ബാങ്കുകൾ വഴി നേരിട്ടും എക്സ്ചേഞ്ചുകളിൽ മറ്റാൾക്കാരിൽനിന്നും വാങ്ങുന്നവ ചേർത്താണു പരിധി.
സ്വർണ ബാറുകളും നാണയങ്ങളുമായി രാജ്യത്തു പ്രതിവർഷം 300 ടൺ നിക്ഷേപകർ വാങ്ങുന്നുണ്ട്. ഇതിനു പകരം ബോണ്ട് ജനകീയമാക്കണമെന്നാണ് ഉദ്ദേശിച്ചത്. പക്ഷേ, വലിയ സ്വീകാര്യത കിട്ടിയില്ല. 25,000 കോടി രൂപയുടെ ബോണ്ട് വില്പന പ്രതീക്ഷിച്ചിടത്തു 4769 കോടി രൂപയുടേതേ വിറ്റിട്ടുള്ളൂ.
ബാങ്കുകൾ വഴി നേരിട്ടും എക്സ്ചേഞ്ചുകളിൽ മറ്റാൾക്കാരിൽനിന്നും വാങ്ങുന്നവ ചേർത്താണു പരിധി.
സ്വർണ ബാറുകളും നാണയങ്ങളുമായി രാജ്യത്തു പ്രതിവർഷം 300 ടൺ നിക്ഷേപകർ വാങ്ങുന്നുണ്ട്. ഇതിനു പകരം ബോണ്ട് ജനകീയമാക്കണമെന്നാണ് ഉദ്ദേശിച്ചത്. പക്ഷേ, വലിയ സ്വീകാര്യത കിട്ടിയില്ല. 25,000 കോടി രൂപയുടെ ബോണ്ട് വില്പന പ്രതീക്ഷിച്ചിടത്തു 4769 കോടി രൂപയുടേതേ വിറ്റിട്ടുള്ളൂ.