ബെയ്ജിംഗ്: സിക്കിമിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനികർ മുഖാമുഖം തുടരുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച മറ്റു ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോടൊപ്പ മാണു ഡോവൽ ഷിയെ കാണു ക. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാ ണ് ബ്രെക്സിറ്റ് രാജ്യങ്ങൾ.
അതിനു മുന്പ് ചൈനയുടെ സ്റ്റേറ്റ് കൗൺസിലർ യാംഗ് ജിയേച്ചിയുമായി ഡോവൽ കൂടിക്കാഴ്ച നടത്തും. ഡോക ലായിലെ സ്ഥിതി ഇരുവരും ചർച്ച ചെയ്യും. ഡോവലിനെയും യാംഗിനെയുമാണ് അതിർത്തിത്തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളായി നിയോഗിച്ചിരിക്കുന്നത്. ഡോക ലായിൽനിന്ന് ഇന്ത്യ നിരുപാധികം സൈന്യത്തെ പിൻവലിക്കാതെ ഒരു ചർച്ചയും സാധ്യമല്ലെന്ന നിലപാടിലാണ് ചൈന. എന്നാൽ, നയതന്ത്രതലത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും ചൈന സമ്മതിക്കുന്നു.
ബ്രിക്സ് രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം രണ്ടുദിവസത്തേക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും മാധ്യമങ്ങൾക്ക് 28 നു മാത്രമേ പ്രവേശനമുള്ളൂ. ഭീകരവിരുദ്ധപ്രവർത്തനം, സൈബർസുരക്ഷ, ഊർജ്ജസുരക്ഷ, ദേശീയസുരക്ഷ തുടങ്ങിയ പ്രശ്നങ്ങളിൽ ചർച്ച നടക്കുന്നത് ഈ ദിവസമാണ്. ബ്രിക്സ് രാജ്യങ്ങളുടെ പൊതുതാത്പര്യങ്ങൾ സംരക്ഷിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.
ചൈനീസ് സേന ഡോക ലായിൽ റോഡ് നിർമിക്കാനാരംഭിച്ചതോടെയാണ് ജൂൺ 16ന് ഇന്ത്യ സേനയെ അണിനിരത്തിയത്. റോഡ് പൂർത്തിയായാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യൻ റോഡുകൾ ചൈനയ്ക്കു തടസപ്പെടുത്താ നാകുമെന്ന് ഇന്ത്യ പറയുന്നു.
അതിനു മുന്പ് ചൈനയുടെ സ്റ്റേറ്റ് കൗൺസിലർ യാംഗ് ജിയേച്ചിയുമായി ഡോവൽ കൂടിക്കാഴ്ച നടത്തും. ഡോക ലായിലെ സ്ഥിതി ഇരുവരും ചർച്ച ചെയ്യും. ഡോവലിനെയും യാംഗിനെയുമാണ് അതിർത്തിത്തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളായി നിയോഗിച്ചിരിക്കുന്നത്. ഡോക ലായിൽനിന്ന് ഇന്ത്യ നിരുപാധികം സൈന്യത്തെ പിൻവലിക്കാതെ ഒരു ചർച്ചയും സാധ്യമല്ലെന്ന നിലപാടിലാണ് ചൈന. എന്നാൽ, നയതന്ത്രതലത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും ചൈന സമ്മതിക്കുന്നു.
ബ്രിക്സ് രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം രണ്ടുദിവസത്തേക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും മാധ്യമങ്ങൾക്ക് 28 നു മാത്രമേ പ്രവേശനമുള്ളൂ. ഭീകരവിരുദ്ധപ്രവർത്തനം, സൈബർസുരക്ഷ, ഊർജ്ജസുരക്ഷ, ദേശീയസുരക്ഷ തുടങ്ങിയ പ്രശ്നങ്ങളിൽ ചർച്ച നടക്കുന്നത് ഈ ദിവസമാണ്. ബ്രിക്സ് രാജ്യങ്ങളുടെ പൊതുതാത്പര്യങ്ങൾ സംരക്ഷിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.
ചൈനീസ് സേന ഡോക ലായിൽ റോഡ് നിർമിക്കാനാരംഭിച്ചതോടെയാണ് ജൂൺ 16ന് ഇന്ത്യ സേനയെ അണിനിരത്തിയത്. റോഡ് പൂർത്തിയായാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യൻ റോഡുകൾ ചൈനയ്ക്കു തടസപ്പെടുത്താ നാകുമെന്ന് ഇന്ത്യ പറയുന്നു.