ന്യൂഡൽഹി: നെല്ലിന്റെ താങ്ങുവില പത്തു വർഷം കൊണ്ട് ക്വിന്റലിന് 880 രൂപയിൽനിന്ന് 1,550 രൂപയായി കൂട്ടിയെന്ന് കേന്ദ്രം ലോക്സഭയെ അറിയിച്ചു. കാർഷികവില നിർണയ കമ്മീഷന്റെ ശിപാർശയും സംസ്ഥാനങ്ങളുടെ അഭിപ്രായവും പരിഗണിച്ചാണ് താങ്ങുവില നിശ്ചയിക്കുന്നതെന്നു കെ.വി. തോമസിന്റെ ചോദ്യത്തിന് മറുപടിയായി കൃഷി സഹമന്ത്രി എസ്.എസ്. അലുവാലിയ പറഞ്ഞു. ഗോതന്പിന്റെ താങ്ങുവിലെ 1,625 രൂപയായി കൂട്ടി.