ന്യൂഡൽഹി: പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) സ്ഥിരം കാന്പസിന്റെ ശിലാസ്ഥാപനം ഓഗസ്റ്റിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ നിർവഹിക്കും. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയത്. കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ അടിയന്തരമായി താത്കാലിക ഹോസ്റ്റലും സമയബന്ധിതമായി പുതിയ സ്ഥിരം ഹോസ്റ്റലും നിർമിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഇപ്പോൾ താത്കാലിക കാന്പസിലാണ് ഐഐടി പ്രവർത്തിക്കുന്നത്. കേരളത്തിൽ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ ആരംഭിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്കൂൾ ഓഫ് പ്ലാനിംഗിന്റെ കാര്യത്തിൽ തീരുമാനമാകുന്നതിനു മുന്പ് പാലക്കാട് ഐഐടിയിൽ ആർക്കിടെക്ചർ വിഭാഗം ആരംഭിക്കാമെന്നു പ്രകാശ് ജാവഡേക്കർ ഉറപ്പ് നൽകി.
കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഇല്ലാത്ത പ്രശ്നമാണ് കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തത്. പ്രശ്നം പരിഹരിക്കാൻ യുജിസി ഗ്രാന്റ് ഉപയോഗിച്ചും സാമൂഹ്യക്ഷേമ ഗ്രാന്റ് ഉപയോഗിച്ചും രണ്ട് ഹോസ്റ്റലുകൾ നിർമിക്കും.
എന്നാൽ, സർവകലാശാലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുക പ്രായോഗികമല്ലെന്നും സ്വകാര്യ ഹോസ്റ്റലുകൾ കൂടി വിദ്യാർഥികൾ പ്രയോജനപ്പെടുത്തേണ്ടി വരുമെന്നും ജാവഡേക്കർ പറഞ്ഞു. കാസർഗോഡ് സർവകലാശാലയുടെ വികസനത്തിന് അടുത്ത ബജറ്റിൽ ആവശ്യമായ തുക വകയിരുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.
ഇപ്പോൾ താത്കാലിക കാന്പസിലാണ് ഐഐടി പ്രവർത്തിക്കുന്നത്. കേരളത്തിൽ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ ആരംഭിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്കൂൾ ഓഫ് പ്ലാനിംഗിന്റെ കാര്യത്തിൽ തീരുമാനമാകുന്നതിനു മുന്പ് പാലക്കാട് ഐഐടിയിൽ ആർക്കിടെക്ചർ വിഭാഗം ആരംഭിക്കാമെന്നു പ്രകാശ് ജാവഡേക്കർ ഉറപ്പ് നൽകി.
കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഇല്ലാത്ത പ്രശ്നമാണ് കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തത്. പ്രശ്നം പരിഹരിക്കാൻ യുജിസി ഗ്രാന്റ് ഉപയോഗിച്ചും സാമൂഹ്യക്ഷേമ ഗ്രാന്റ് ഉപയോഗിച്ചും രണ്ട് ഹോസ്റ്റലുകൾ നിർമിക്കും.
എന്നാൽ, സർവകലാശാലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുക പ്രായോഗികമല്ലെന്നും സ്വകാര്യ ഹോസ്റ്റലുകൾ കൂടി വിദ്യാർഥികൾ പ്രയോജനപ്പെടുത്തേണ്ടി വരുമെന്നും ജാവഡേക്കർ പറഞ്ഞു. കാസർഗോഡ് സർവകലാശാലയുടെ വികസനത്തിന് അടുത്ത ബജറ്റിൽ ആവശ്യമായ തുക വകയിരുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.