ഇസ്ലാമാബാദ്: നേരത്തേ വിരമിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് നല്കിയ അപേക്ഷ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സ്വീകരിച്ചു.
2018 ഏപ്രിലിലാണ് ബാസിത് ഔദ്യോഗികമായി വിരമിക്കേണ്ടത്. ഇന്ത്യയിലെ പുതിയ പാക് ഹൈക്കമ്മീഷണറായി സുഹൈൽ മുഹമ്മദ്(55) അടുത്തമാസം ചുമതലയേൽക്കുമെന്നു ജിയോ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.
തുർക്കിയിലെ പാക് അംബാസഡറാണു സുഹൈൽ. തന്ക്കാൾ ജൂണിയറായ തെഹ്മീന ജനൂജയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചതിലുള്ള അമർഷമാണ് വിമരിക്കലിനു പിന്നിലെന്നു പറയപ്പെടുന്നു. 2014ലാണ് ബാസിത് ഇന്ത്യയിൽ ഹൈക്കമ്മീഷണറായി ചുമതലയേൽക്കുന്നത്. 2012 മേയ് മുതൽ 2014 മാർച്ച് വരെ ജർമനിയിൽ അംബാസഡറായിരുന്നു.
2018 ഏപ്രിലിലാണ് ബാസിത് ഔദ്യോഗികമായി വിരമിക്കേണ്ടത്. ഇന്ത്യയിലെ പുതിയ പാക് ഹൈക്കമ്മീഷണറായി സുഹൈൽ മുഹമ്മദ്(55) അടുത്തമാസം ചുമതലയേൽക്കുമെന്നു ജിയോ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.
തുർക്കിയിലെ പാക് അംബാസഡറാണു സുഹൈൽ. തന്ക്കാൾ ജൂണിയറായ തെഹ്മീന ജനൂജയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചതിലുള്ള അമർഷമാണ് വിമരിക്കലിനു പിന്നിലെന്നു പറയപ്പെടുന്നു. 2014ലാണ് ബാസിത് ഇന്ത്യയിൽ ഹൈക്കമ്മീഷണറായി ചുമതലയേൽക്കുന്നത്. 2012 മേയ് മുതൽ 2014 മാർച്ച് വരെ ജർമനിയിൽ അംബാസഡറായിരുന്നു.