അമ്മാൻ: കിഴക്കൻ ജറുസലമിലെ അൽ അക്സ മോസ്കിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച കാമറകളും മെറ്റൽ ഡിറ്റക്ടർ ഇസ്രയേൽ നീക്കം ചെയ്തു.
മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിംകൾ പ്രതിഷേധസൂചകമായി പള്ളിക്കു വെളിയിലാണു പ്രാർഥനാശുശ്രൂഷകൾ നിർവഹിച്ചത്. ജൂലൈ 14നു രണ്ട് ഇസ്രയേൽ സുരക്ഷാസൈനികർ വെടിയേറ്റു മരിച്ചതും ആക്രമണം നടത്തിയ രണ്ടു പേരെ ഇസ്രയേൽ സേന വെടിവച്ചു കൊലപ്പെടുത്തിയതുമാണ് സംഘർഷം മൂർച്ഛിക്കാൻ കാരണമായത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രയേൽ-പലസ്തീൻ പൗരന്മാരായ ഏഴു പേർ കൊല്ലപ്പെട്ടു. സംഘർഷം ലഘൂകരിക്കാൻ നടപടിയെടുക്കണമെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.
പള്ളിയിൽ സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടറും കാമറകളും നീക്കണമെന്നു പലസ്തീൻ പ്രധാനമന്ത്രി റമി ഹമദള്ളയും ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.
മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിംകൾ പ്രതിഷേധസൂചകമായി പള്ളിക്കു വെളിയിലാണു പ്രാർഥനാശുശ്രൂഷകൾ നിർവഹിച്ചത്. ജൂലൈ 14നു രണ്ട് ഇസ്രയേൽ സുരക്ഷാസൈനികർ വെടിയേറ്റു മരിച്ചതും ആക്രമണം നടത്തിയ രണ്ടു പേരെ ഇസ്രയേൽ സേന വെടിവച്ചു കൊലപ്പെടുത്തിയതുമാണ് സംഘർഷം മൂർച്ഛിക്കാൻ കാരണമായത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രയേൽ-പലസ്തീൻ പൗരന്മാരായ ഏഴു പേർ കൊല്ലപ്പെട്ടു. സംഘർഷം ലഘൂകരിക്കാൻ നടപടിയെടുക്കണമെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.
പള്ളിയിൽ സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടറും കാമറകളും നീക്കണമെന്നു പലസ്തീൻ പ്രധാനമന്ത്രി റമി ഹമദള്ളയും ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.