ജക്കാർത്ത: ഇന്തോനേഷ്യയിലെ ബോർനിയോ ദ്വീപിൽ സ്പീഡ് ബോട്ട് മുങ്ങി രണ്ടുവയസുള്ള കുട്ടി ഉൾപ്പെടെ 10 പേർ മരിച്ചു. രക്ഷപ്പെട്ട 22 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്.
താൻജംഗ് സീലറേക്കു പോവുകയായിരുന്നു ബോട്ടിൽ നാല്പതുപേരാണു ബോട്ടിലുണ്ടായിരുന്നത്. നവംബറിൽ 101 പേരുമായി പോയ ബോട്ട് ഇന്തോനേഷ്യൻ ദ്വീപായ ബതാമിൽ മുങ്ങി അൻപതു പേരാണു മരിച്ചത്.
താൻജംഗ് സീലറേക്കു പോവുകയായിരുന്നു ബോട്ടിൽ നാല്പതുപേരാണു ബോട്ടിലുണ്ടായിരുന്നത്. നവംബറിൽ 101 പേരുമായി പോയ ബോട്ട് ഇന്തോനേഷ്യൻ ദ്വീപായ ബതാമിൽ മുങ്ങി അൻപതു പേരാണു മരിച്ചത്.