കയ്റോ: ഉത്തരസീനായി പ്രവിശ്യയിൽ ആരിഷിലെ സൈനിക ചെക്പോസ്റ്റിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടു കുട്ടികളുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ആയുധധാരികളായ നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മുസ്ലിം ബ്രദർഹുഡ് നേതാവും പ്രസിഡന്റുമായ മുഹമ്മദ് മുർസിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനുശേഷമാണ് സീനായി പ്രവിശ്യ ഭീകരരുടെ താവളമായത്.