ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പാക് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫിന്റെ വസതിക്കു സമീപം പച്ചക്കറിച്ചന്തയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി.
12 വയസുകാരനായ സോൾ മസിഹ് എന്ന ക്രൈസ്തവ ബാലനാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. ചന്തയിലെ കളിപ്പാട്ട വില്പനക്കാരനായിരുന്നു സോൾ. ലാഹോർ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.
പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന 60 പേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.മോട്ടോർസൈക്കിളിൽ വന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രിക്-ഇ-താലിബാൻ ഏറ്റെടുത്തിരുന്നു.
12 വയസുകാരനായ സോൾ മസിഹ് എന്ന ക്രൈസ്തവ ബാലനാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. ചന്തയിലെ കളിപ്പാട്ട വില്പനക്കാരനായിരുന്നു സോൾ. ലാഹോർ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.
പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന 60 പേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.മോട്ടോർസൈക്കിളിൽ വന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രിക്-ഇ-താലിബാൻ ഏറ്റെടുത്തിരുന്നു.