ബെയ്ജിംഗ്: നാളെ ഇവിടെ എത്തുന്ന ദേശീയ സുരക്ഷാ ഉപദോഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ സന്ദർശനം അതിർത്തി സംഘർഷം ലഘൂകരിക്കില്ലെന്നു ചൈന.
ഡോവലാണ് സംഘർഷാവസ്ഥ ഉണ്ടാക്കിയതിനു പിന്നിലെ ബുദ്ധികേന്ദ്രം എന്നു ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തി. നാളെയും വെള്ളിയാഴ്ചയും ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക), എൻഎസ്എമാരുടെ സമ്മേളനത്തിനാണു ഡോവൽ എത്തുന്നത്. ചൈനീസ് എൻഎസ്എ യാംഗ് ജിയേച്ചിയുമായി ഡോക ലാ പ്രശ്നം ചർച്ച ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ആ ചർച്ചയിൽ വലിയ മോഹം വേണ്ടെന്നാണു ചൈന ഇപ്പോൾ പറയുന്നത്.
ഇതിനിടെ ഡോക ലായിൽ കടന്നുകയറിയതാണെന്ന് ഇന്ത്യ സമ്മതിച്ചതായി ചൈനീസ് വിദശകാര്യമന്ത്രി വാംഗ്യി പറഞ്ഞു. ഇന്ത്യൻ ഭൂമിയിൽ ചൈനാക്കാർ കയറിയില്ലെന്ന പ്രസ്താവന വളച്ചൊടിച്ചാണ് ഇത്. ഡോക ലാ ഭൂട്ടാനിലാണെന്നാണ് ഇന്ത്യൻ നിലപാട്.
ഡോവലിന്റെ യാത്രയ്ക്കിടെ സംഘർഷ ലഘൂകരണം ഉണ്ടായില്ലെങ്കിൽ സെപ്റ്റംബറിൽ ചൈനയിലേക്കു പോകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി അനിശ്ചിതത്വത്തിലാകും.
ചൈനയുടെ നേതൃത്വത്തിൽ ഹൈദരാബാദിൽ നടക്കുന്ന ആർസിഇപി (റീജണൽ കോംപ്രിഹെൻസിവ് ഇക്കണോമിക് പാർട്നർഷിപ്പ്) കരാർ ചർച്ചകളും വലിയ പുരോഗതി കൈവരിക്കാനിടയില്ല. തിങ്കളാഴ്ചയാരംഭിച്ച ചർച്ച വെള്ളിയാഴ്ച സമാപിക്കണം.
ആസിയൻ രാജ്യങ്ങളടക്കം 16 രാജ്യങ്ങളുടെ സാന്പത്തിക കൂട്ടായ്മയ്ക്കാണ് ആർസിഇപി ചർച്ച. ഇന്ത്യയുടെ പ്രഫഷണലുകൾക്ക് ആസിയാൻ രാജ്യങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചാലേ ഇന്ത്യ കരാറിനു തയാറുള്ളു. അതിനു സാധ്യത കുറവാണ്. അതിർത്തിപ്രശ്നം കൂടിയായപ്പോൾ ആർസിഇപിയുടെ കാര്യം അനിശ്ചിതത്വത്തിലായി.
ഡോവലാണ് സംഘർഷാവസ്ഥ ഉണ്ടാക്കിയതിനു പിന്നിലെ ബുദ്ധികേന്ദ്രം എന്നു ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തി. നാളെയും വെള്ളിയാഴ്ചയും ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക), എൻഎസ്എമാരുടെ സമ്മേളനത്തിനാണു ഡോവൽ എത്തുന്നത്. ചൈനീസ് എൻഎസ്എ യാംഗ് ജിയേച്ചിയുമായി ഡോക ലാ പ്രശ്നം ചർച്ച ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ആ ചർച്ചയിൽ വലിയ മോഹം വേണ്ടെന്നാണു ചൈന ഇപ്പോൾ പറയുന്നത്.
ഇതിനിടെ ഡോക ലായിൽ കടന്നുകയറിയതാണെന്ന് ഇന്ത്യ സമ്മതിച്ചതായി ചൈനീസ് വിദശകാര്യമന്ത്രി വാംഗ്യി പറഞ്ഞു. ഇന്ത്യൻ ഭൂമിയിൽ ചൈനാക്കാർ കയറിയില്ലെന്ന പ്രസ്താവന വളച്ചൊടിച്ചാണ് ഇത്. ഡോക ലാ ഭൂട്ടാനിലാണെന്നാണ് ഇന്ത്യൻ നിലപാട്.
ഡോവലിന്റെ യാത്രയ്ക്കിടെ സംഘർഷ ലഘൂകരണം ഉണ്ടായില്ലെങ്കിൽ സെപ്റ്റംബറിൽ ചൈനയിലേക്കു പോകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി അനിശ്ചിതത്വത്തിലാകും.
ചൈനയുടെ നേതൃത്വത്തിൽ ഹൈദരാബാദിൽ നടക്കുന്ന ആർസിഇപി (റീജണൽ കോംപ്രിഹെൻസിവ് ഇക്കണോമിക് പാർട്നർഷിപ്പ്) കരാർ ചർച്ചകളും വലിയ പുരോഗതി കൈവരിക്കാനിടയില്ല. തിങ്കളാഴ്ചയാരംഭിച്ച ചർച്ച വെള്ളിയാഴ്ച സമാപിക്കണം.
ആസിയൻ രാജ്യങ്ങളടക്കം 16 രാജ്യങ്ങളുടെ സാന്പത്തിക കൂട്ടായ്മയ്ക്കാണ് ആർസിഇപി ചർച്ച. ഇന്ത്യയുടെ പ്രഫഷണലുകൾക്ക് ആസിയാൻ രാജ്യങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചാലേ ഇന്ത്യ കരാറിനു തയാറുള്ളു. അതിനു സാധ്യത കുറവാണ്. അതിർത്തിപ്രശ്നം കൂടിയായപ്പോൾ ആർസിഇപിയുടെ കാര്യം അനിശ്ചിതത്വത്തിലായി.