ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്കു മൂന്നാം തവണയും മത്സരിക്കണമെന്ന ആവശ്യം പാർട്ടി കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളി. ബംഗാൾ ഘടകത്തിന്റെ ആവശ്യമാണു പരാജയപ്പെട്ടത്.
ബഹുഭൂരിപക്ഷം അംഗങ്ങളും യെച്ചൂരി മത്സരിക്കേണ്ടതില്ലെന്നു വിധിയെഴുതി. അമ്പതോളം പേർ എതിർത്ത് വോട്ട് ചെയ്തെന്നാണു വിവരം. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടെന്നും കമ്മിറ്റി തീരുമാനമെടുത്തു.
യെച്ചൂരിയെ ഒറ്റയ്ക്കു വിജയിപ്പിക്കാൻ കഴിയുന്ന വോട്ട് ശേഷി സിപിഎമ്മിന് ഇല്ല. കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാർട്ടി ജനറൽ സെക്രട്ടറി വിജയിക്കുകയാണെങ്കിൽ അത് അണികൾക്കു തെറ്റായ സന്ദേശം നൽകുമെന്ന് കേരള ഘടകം ഉൾപ്പടെയുള്ള കാരാട്ട് പക്ഷം വാദിച്ചു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യെച്ചൂരി പാർലമെന്റിൽ എത്തേണ്ടത് ആവശ്യമാണെന്ന നിലപാടാണു ബംഗാൾ ഘടകം മുന്നോട്ടുവച്ചത്.
യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാതിരിക്കുന്നത് ചരിത്രപരമായ മണ്ട ത്തരമാകുമെന്നു ബംഗാൾ ഘടകം വിലയിരുത്തി. പാർട്ടി കീഴ്വഴക്കം എന്ന വാദം ഉയർത്തി കേരള ഘടകം ഇതിനെ എതിർത്തു. പാർട്ടി ജനറൽ സെക്രട്ടറി തന്നെ പാർട്ടി തീരുമാനം മറികടന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കേണ്ടെന്നു നിലപാടാണു കേരള ഘടകത്തിനുണ്ടായിരുന്നത്. പിണറായി വിജയൻ ഈ നിലപാട് പരസ്യമായി പങ്കുവച്ചു. യെച്ചൂരി മത്സരിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദൻ കത്തു നൽകിയിരുന്നു. വോട്ടിംഗ് മുന്നിൽക്കണ്ട് താൻ വീണ്ടും മത്സരിക്കാനില്ലെന്ന് തിങ്കളാഴ്ച രാത്രി യെച്ചൂരി വ്യക്തമാക്കിയിരുന്നു. 2005ലാണ് യെച്ചൂരി ആദ്യമായി ബംഗാളിൽനിന്നു രാജ്യസഭയിലെത്തിയത്.
സെബി മാത്യു
ബഹുഭൂരിപക്ഷം അംഗങ്ങളും യെച്ചൂരി മത്സരിക്കേണ്ടതില്ലെന്നു വിധിയെഴുതി. അമ്പതോളം പേർ എതിർത്ത് വോട്ട് ചെയ്തെന്നാണു വിവരം. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടെന്നും കമ്മിറ്റി തീരുമാനമെടുത്തു.
യെച്ചൂരിയെ ഒറ്റയ്ക്കു വിജയിപ്പിക്കാൻ കഴിയുന്ന വോട്ട് ശേഷി സിപിഎമ്മിന് ഇല്ല. കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാർട്ടി ജനറൽ സെക്രട്ടറി വിജയിക്കുകയാണെങ്കിൽ അത് അണികൾക്കു തെറ്റായ സന്ദേശം നൽകുമെന്ന് കേരള ഘടകം ഉൾപ്പടെയുള്ള കാരാട്ട് പക്ഷം വാദിച്ചു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യെച്ചൂരി പാർലമെന്റിൽ എത്തേണ്ടത് ആവശ്യമാണെന്ന നിലപാടാണു ബംഗാൾ ഘടകം മുന്നോട്ടുവച്ചത്.
യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാതിരിക്കുന്നത് ചരിത്രപരമായ മണ്ട ത്തരമാകുമെന്നു ബംഗാൾ ഘടകം വിലയിരുത്തി. പാർട്ടി കീഴ്വഴക്കം എന്ന വാദം ഉയർത്തി കേരള ഘടകം ഇതിനെ എതിർത്തു. പാർട്ടി ജനറൽ സെക്രട്ടറി തന്നെ പാർട്ടി തീരുമാനം മറികടന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കേണ്ടെന്നു നിലപാടാണു കേരള ഘടകത്തിനുണ്ടായിരുന്നത്. പിണറായി വിജയൻ ഈ നിലപാട് പരസ്യമായി പങ്കുവച്ചു. യെച്ചൂരി മത്സരിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദൻ കത്തു നൽകിയിരുന്നു. വോട്ടിംഗ് മുന്നിൽക്കണ്ട് താൻ വീണ്ടും മത്സരിക്കാനില്ലെന്ന് തിങ്കളാഴ്ച രാത്രി യെച്ചൂരി വ്യക്തമാക്കിയിരുന്നു. 2005ലാണ് യെച്ചൂരി ആദ്യമായി ബംഗാളിൽനിന്നു രാജ്യസഭയിലെത്തിയത്.
സെബി മാത്യു