ന്യൂഡൽഹി: ഇന്ത്യൻ സേനയ്ക്ക് മതിയായ ആയുധ ബലമുണ്ടെ ന്ന് പ്രതിരോധത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ സേന പ്രാപ്തമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ച പാർലമെന്റിൽ വച്ച സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്കു മറുപടിയായാണ് ജയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധമുഖത്ത് 15 ദിവസം പോലും പിടിച്ചു നിൽക്കാനുള്ള ആയുധബലം ഇന്ത്യൻ സേനയ്ക്കില്ലെന്നായിരുന്നു സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നത് നിലവിലെ സൈന്യത്തിന്റെ അവസ്ഥയല്ലെന്നു ജയ്റ്റ്ലി പറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് ആയുധ ബലത്തിന്റെ കാര്യത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. സായുധ സേന ഇപ്പോൾ വേണ്ട ത്ര സജ്ജമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം അതൃപ്തി പ്രകടിപ്പിച്ചു.
കഴിഞ്ഞ ആഴ്ച പാർലമെന്റിൽ വച്ച സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്കു മറുപടിയായാണ് ജയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധമുഖത്ത് 15 ദിവസം പോലും പിടിച്ചു നിൽക്കാനുള്ള ആയുധബലം ഇന്ത്യൻ സേനയ്ക്കില്ലെന്നായിരുന്നു സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നത് നിലവിലെ സൈന്യത്തിന്റെ അവസ്ഥയല്ലെന്നു ജയ്റ്റ്ലി പറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് ആയുധ ബലത്തിന്റെ കാര്യത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. സായുധ സേന ഇപ്പോൾ വേണ്ട ത്ര സജ്ജമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം അതൃപ്തി പ്രകടിപ്പിച്ചു.