ന്യൂഡൽഹി: കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മൃഗസ്നേഹത്തിനെതിരേ രൂക്ഷ പരിഹാസവുമായി സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്. ഒരു മനുഷ്യൻ മരിച്ചാലും നായയ്ക്കു പരിക്കേൽക്കരുതെന്നാണു മേനകയുടെ നിലപാടെന്നു യാദവ് പറഞ്ഞു. കാർഷിക പ്രതിസന്ധിയെക്കുറിച്ചു രാജ്യസഭയിൽ നടന്ന ചർച്ചയിലാണു രാംഗോപാൽ യാദവിന്റെ പരിഹാസം
മൃഗങ്ങളെ ആരും കെട്ടിയിടരുതെന്നു നമ്മുടെ രാജ്യത്തെ ഒരു മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പശുവിനെയും എരുമയെയും വീട്ടിൽ കെട്ടിയിടാതെ എങ്ങനെ പാൽ കറക്കുമെന്നു ജനത്തിനറിയില്ല. കൃഷിയിടത്തിനു വേലി കെട്ടിയാൽ പോലീസ് എത്തി അറസ്റ്റ് ചെയ്യും. മേനകഗാന്ധിയുടെ ഉത്തരവു പ്രകാരമാണിത്. കൃഷി സംരക്ഷിക്കാനായി കർഷകർക്കു രാത്രി മുഴുവൻ കാവലിരിക്കേണ്ട അവസ്ഥയാണുള്ളത്. മനുഷ്യൻ മരിക്കുന്നതും കർഷകരുടെ വില നശിക്കുന്നതും മന്ത്രി മേനകയെ ബാധിക്കുന്ന കാര്യങ്ങളല്ല.-രാം ഗോപാൽ യാദവ് കൂട്ടിച്ചേർത്തു. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രിയാണു മേനക ഗാന്ധി.
മൃഗങ്ങളെ ആരും കെട്ടിയിടരുതെന്നു നമ്മുടെ രാജ്യത്തെ ഒരു മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പശുവിനെയും എരുമയെയും വീട്ടിൽ കെട്ടിയിടാതെ എങ്ങനെ പാൽ കറക്കുമെന്നു ജനത്തിനറിയില്ല. കൃഷിയിടത്തിനു വേലി കെട്ടിയാൽ പോലീസ് എത്തി അറസ്റ്റ് ചെയ്യും. മേനകഗാന്ധിയുടെ ഉത്തരവു പ്രകാരമാണിത്. കൃഷി സംരക്ഷിക്കാനായി കർഷകർക്കു രാത്രി മുഴുവൻ കാവലിരിക്കേണ്ട അവസ്ഥയാണുള്ളത്. മനുഷ്യൻ മരിക്കുന്നതും കർഷകരുടെ വില നശിക്കുന്നതും മന്ത്രി മേനകയെ ബാധിക്കുന്ന കാര്യങ്ങളല്ല.-രാം ഗോപാൽ യാദവ് കൂട്ടിച്ചേർത്തു. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രിയാണു മേനക ഗാന്ധി.