മുംബൈ: മുംബൈ നഗരത്തിലെ ഘാട്കോപറിൽ ആൾത്താമസമുള്ള നാലു നില കെട്ടിടം തകർന്ന് 12 പേർ മരിച്ചു. ഇതിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞും നാലു സ്ത്രീകളും ഉൾപ്പെടുന്നു. 11 പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 10.43നാണ് അപകടമുണ്ടായത്.
ശിവസേനാ നേതാവ് സുനിൽ സിതാപിന്റെ ഉടമസ്ഥതയിലുള്ള അടിനിലയിൽ നിർമാണം നടക്കുന്നുണ്ടായിരുന്നു എന്നും ഇതാണ് തകർച്ചയ്ക്കു കാരണമെന്നും അന്തേവാസികൾ ആരോപിച്ചു. 15 കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ കഴിഞ്ഞിരുന്നത്. അപകടത്തിൽപെട്ടതിൽ ഭൂരിഭാഗവും പ്രായമായവരും സ്ത്രീകളുമാണ്. കെട്ടിടത്തിന് 35 വർഷം പഴക്കമുണ്ടാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, നഗരത്തിലെ അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ ഗണത്തിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു എന്നാണ് അധികൃതർ അറിയിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നല്കാൻ ബിഎംസി കമ്മീഷണറോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു.
ശിവസേനാ നേതാവ് സുനിൽ സിതാപിന്റെ ഉടമസ്ഥതയിലുള്ള അടിനിലയിൽ നിർമാണം നടക്കുന്നുണ്ടായിരുന്നു എന്നും ഇതാണ് തകർച്ചയ്ക്കു കാരണമെന്നും അന്തേവാസികൾ ആരോപിച്ചു. 15 കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ കഴിഞ്ഞിരുന്നത്. അപകടത്തിൽപെട്ടതിൽ ഭൂരിഭാഗവും പ്രായമായവരും സ്ത്രീകളുമാണ്. കെട്ടിടത്തിന് 35 വർഷം പഴക്കമുണ്ടാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, നഗരത്തിലെ അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ ഗണത്തിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു എന്നാണ് അധികൃതർ അറിയിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നല്കാൻ ബിഎംസി കമ്മീഷണറോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു.