അഹമ്മദാബാദ്: വടക്കൻ ഗുജറാത്തിൽ മഴക്കെടുതി നേരിടുന്ന ജില്ലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകാശ നിരീക്ഷണം നടത്തി. ഇന്നലെ രാവിലെ മുഖ്യമന്ത്രി വിജയ് രൂപാണി മോദിയെ വിളിച്ച് ദുരിതത്തെക്കുറിച്ച് വിവരിച്ചു. തുടർന്നു വൈകുന്നേരം മോദി ആകാശ നിരീക്ഷണത്തിനെത്തുകയായിരുന്നു.
നാലു ദിവസമായി അനുഭവപ്പെടുന്ന കനത്ത മഴയിൽ വടക്കൻ ഗുജറാത്തിലെ ജില്ലകൾ പ്രളയക്കെടുതി നേരിടുകയാണ്. ആയിരങ്ങളാണു പലയിടങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. ബാനസ്കന്ത, പത്താൻ ജില്ലകളിലെ ജനങ്ങളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഇവിടെയാണു മോദി ആകാശനിരീക്ഷണം നടത്തിയത്.
സബർകന്ത, ദാന്തിവാഡ, പലാൻപുർ, വദ്ഗാം, അമീർഗഡ്, ലാഖാനി തുടങ്ങിയ മേഖലകളിലും മഴ ദുരിതം വിതച്ചു. 200 മുതൽ 463 മില്ലീ മീറ്റർ വരെ മഴയാണ് പല സ്ഥലങ്ങളായി ലഭിച്ചത്.
നാലു ദിവസമായി അനുഭവപ്പെടുന്ന കനത്ത മഴയിൽ വടക്കൻ ഗുജറാത്തിലെ ജില്ലകൾ പ്രളയക്കെടുതി നേരിടുകയാണ്. ആയിരങ്ങളാണു പലയിടങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. ബാനസ്കന്ത, പത്താൻ ജില്ലകളിലെ ജനങ്ങളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഇവിടെയാണു മോദി ആകാശനിരീക്ഷണം നടത്തിയത്.
സബർകന്ത, ദാന്തിവാഡ, പലാൻപുർ, വദ്ഗാം, അമീർഗഡ്, ലാഖാനി തുടങ്ങിയ മേഖലകളിലും മഴ ദുരിതം വിതച്ചു. 200 മുതൽ 463 മില്ലീ മീറ്റർ വരെ മഴയാണ് പല സ്ഥലങ്ങളായി ലഭിച്ചത്.