ന്യൂഡൽഹി: നിർദിഷ്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (ഐഐഎംസി) മേഖലാകേന്ദ്രം കോട്ടയത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താമെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഐഐഎംസി സ്ഥാപിക്കുന്നതിനായി 10 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തു കൈമാറിയിരുന്നു. കോഴിക്കോട് ആകാശവാണി നിലയത്തിലെ വാർത്താ വിഭാഗം നിർത്തലാക്കില്ല. വാർത്താ വിഭാഗങ്ങൾ നിർത്തലാക്കുന്നതു കേന്ദ്രത്തിന്റെ നയമല്ലെന്നു അവർ വ്യക്തമാക്കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദൃശ്യമാധ്യമങ്ങളിലെ ജേർണലിസ്റ്റുകളെ കൂടി വർക്കിംഗ് ജേർണലിസ്റ്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ദൃശ്യമാധ്യമങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതു പരിഗണിക്കാമെങ്കിലും ഓണ്‍ലൈൻ മാധ്യമങ്ങളിലെ ജേർണലിസ്റ്റുകളുടെ കാര്യത്തിൽ മന്ത്രാലയങ്ങൾ തമ്മിൽ സമവായമുണ്ടാക്കേണ്ട തുണ്ടെ ന്നും സ്മൃതി ഇറാനി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഐഐഎംസി സ്ഥാപിക്കുന്നതിനായി 10 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തു കൈമാറിയിരുന്നു. കോഴിക്കോട് ആകാശവാണി നിലയത്തിലെ വാർത്താ വിഭാഗം നിർത്തലാക്കില്ല. വാർത്താ വിഭാഗങ്ങൾ നിർത്തലാക്കുന്നതു കേന്ദ്രത്തിന്റെ നയമല്ലെന്നു അവർ വ്യക്തമാക്കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദൃശ്യമാധ്യമങ്ങളിലെ ജേർണലിസ്റ്റുകളെ കൂടി വർക്കിംഗ് ജേർണലിസ്റ്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ദൃശ്യമാധ്യമങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതു പരിഗണിക്കാമെങ്കിലും ഓണ്‍ലൈൻ മാധ്യമങ്ങളിലെ ജേർണലിസ്റ്റുകളുടെ കാര്യത്തിൽ മന്ത്രാലയങ്ങൾ തമ്മിൽ സമവായമുണ്ടാക്കേണ്ട തുണ്ടെ ന്നും സ്മൃതി ഇറാനി പറഞ്ഞു.