കൊളംബോ: തമിഴ് വംശജനായ ഹൈക്കോടതി ജഡ്ജി എം ഇലൻചേളിയനെതിരേ നടന്ന വധശ്രമത്തക്കുറിച്ച് ഉന്നതതല അന്വേഷണത്തിനു ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു. എല്ലാ ജഡ്ജിമാരുടെയും സുരക്ഷ വർധിപ്പിക്കാൻ സത്വര നടപടിയെടുക്കണമെന്നു ഐജി ജയസുന്ദരയ്ക്ക് പ്രസിഡന്റ് നിർദേശം നൽകി. ജഡ്ജിയുടെ കാറിനു നേർക്ക് ശനിയാഴ്ച അക്രമി നടത്തിയ വെടിവയ്പിൽ അദ്ദേഹത്തിന്റെ അംഗരക്ഷകൻ കൊല്ലപ്പെട്ടു. ജഡ്ജി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആക്രമണത്തിൽ പ്രതിഷേധിച്ച് ജാഫ്നയിലെ അഭിഭാഷകർ പണിമുടക്കി. പ്രമുഖർ ഉൾപ്പെട്ട നിരവധി കേസുകൾ ജസ്റ്റീസ് ഇലൻചേളിയന്റെ ബഞ്ചിൽ വിചാരണയ്ക്കു വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒരു കേസിൽ പോലീസ് ഡെപ്യൂട്ടിഇൻസ്പെക്ടർ ജനറലിനെ ഇലൻചേളിയന്റെ നിർദേശ പ്രകാരം അറസ്റ്റു ചെയ്തു ജയിലിൽ അടയ്ക്കുകയുണ്ടായി.
ആക്രമണത്തിൽ പ്രതിഷേധിച്ച് ജാഫ്നയിലെ അഭിഭാഷകർ പണിമുടക്കി. പ്രമുഖർ ഉൾപ്പെട്ട നിരവധി കേസുകൾ ജസ്റ്റീസ് ഇലൻചേളിയന്റെ ബഞ്ചിൽ വിചാരണയ്ക്കു വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒരു കേസിൽ പോലീസ് ഡെപ്യൂട്ടിഇൻസ്പെക്ടർ ജനറലിനെ ഇലൻചേളിയന്റെ നിർദേശ പ്രകാരം അറസ്റ്റു ചെയ്തു ജയിലിൽ അടയ്ക്കുകയുണ്ടായി.