അമ്മാൻ: ജോർദാൻ തലസ്ഥാനമായ അമ്മാനിലെ ഇസ്രേലി എംബസിവളപ്പിൽ ഇസ്രേലി സുരക്ഷാ ഗാർഡ് നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സ്ക്രൂഡ്രൈവറുമായി ആക്രമിക്കാനെത്തിയ 17കാരനാണു ഗാർഡിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടത്. എംബസി വളപ്പിലുണ്ടായിരുന്ന ജോർദാൻകാരനായ ഡോക്ടറും വെടിയേറ്റു മരിച്ചു. പിഴവെടിയേറ്റാണു ഡോക്ടർ കൊല്ലപ്പെട്ടതെന്നാണു റിപ്പോർട്ട്. കുത്തേറ്റ ഇസ്രേലി ഗാർഡ് ചികിത്സയിലാണ്.
അൽ അക്സാ മോസ്ക് പ്രശ്നത്തിൽ ഇസ്രേലികളും പലസ്തീൻകാരും തമ്മിൽ സംഘർഷം നിലനിൽക്കേ ഉണ്ടായ എംബസി വെടിവയ്പ് സ്ഥിതി കൈവിട്ടുപോകാനിടയാക്കിയേക്കുമെന്നു ഭീതിയുണ്ട്.
കിഴക്കൻ ജറൂസലേമിലെ അൽ അക്സാ മോസ്ക് ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളുടെ നിയന്ത്രണച്ചുമതല ജോർദാനാണ്.
അൽ അക്സാ മോസ്ക് പ്രശ്നത്തിൽ ഇസ്രേലികളും പലസ്തീൻകാരും തമ്മിൽ സംഘർഷം നിലനിൽക്കേ ഉണ്ടായ എംബസി വെടിവയ്പ് സ്ഥിതി കൈവിട്ടുപോകാനിടയാക്കിയേക്കുമെന്നു ഭീതിയുണ്ട്.
കിഴക്കൻ ജറൂസലേമിലെ അൽ അക്സാ മോസ്ക് ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളുടെ നിയന്ത്രണച്ചുമതല ജോർദാനാണ്.