മാലി: മാലദ്വീപ് സ്പീക്കർ അബ്ദുള്ള മസീ മുഹമ്മദിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതു തടയാനായി പാർലമെന്റിന്റെ പ്രവേശന കവാടം താഴിട്ടു പൂട്ടി.
പാർലമെന്റിൽ പ്രവേശിക്കാൻ ശ്രമിച്ച മുപ്പതോളം പ്രതിപക്ഷ എംപിമാരെ പോലീസും സൈനികരും തടയുകയും കുരുമുളകു സ്പ്രേ പ്രയോഗിക്കുകയും ചെയ്തു.
പ്രസിഡന്റ് യാമീന്റെ അടുത്ത സുഹൃത്താണ് സ്പീക്കർ. വോട്ടെടുപ്പിൽ സ്പീക്കർക്കു തോൽവിയുണ്ടാവുമെന്നു വ്യക്തമായതിനാൽ പ്രസിഡന്റ് യാമീനാണു പാർലമെന്റ് അടച്ചിടാൻ നിർദേശിച്ചതെന്നു പ്രതിപക്ഷ എംപി ഹസൻ ലത്തീഫ് ടെലിഫോണിൽ റോയിട്ടേഴ്സിനോടു പറഞ്ഞു.
85 അംഗ പാർലമെന്റിലെ പത്തു യാമീൻ അനുകൂലികൾ ഈയിടെ കൂറുമാറി പ്രതിപക്ഷത്തിന്റെ കൂടെച്ചേർന്നതാണ് ഇംപീച്ചുമെന്റ് നടപടിക്ക് ആക്കം കൂട്ടിയത്.
പാർലമെന്റിൽ പ്രവേശിക്കാൻ ശ്രമിച്ച മുപ്പതോളം പ്രതിപക്ഷ എംപിമാരെ പോലീസും സൈനികരും തടയുകയും കുരുമുളകു സ്പ്രേ പ്രയോഗിക്കുകയും ചെയ്തു.
പ്രസിഡന്റ് യാമീന്റെ അടുത്ത സുഹൃത്താണ് സ്പീക്കർ. വോട്ടെടുപ്പിൽ സ്പീക്കർക്കു തോൽവിയുണ്ടാവുമെന്നു വ്യക്തമായതിനാൽ പ്രസിഡന്റ് യാമീനാണു പാർലമെന്റ് അടച്ചിടാൻ നിർദേശിച്ചതെന്നു പ്രതിപക്ഷ എംപി ഹസൻ ലത്തീഫ് ടെലിഫോണിൽ റോയിട്ടേഴ്സിനോടു പറഞ്ഞു.
85 അംഗ പാർലമെന്റിലെ പത്തു യാമീൻ അനുകൂലികൾ ഈയിടെ കൂറുമാറി പ്രതിപക്ഷത്തിന്റെ കൂടെച്ചേർന്നതാണ് ഇംപീച്ചുമെന്റ് നടപടിക്ക് ആക്കം കൂട്ടിയത്.