ന്യൂഡൽഹി: പശുവിന്റെ പേരിൽ രാജ്യത്തു നടക്കുന്ന അക്രമങ്ങളെക്കുറിച്ചു ചർച്ച വേണമെന്നാവശ്യപ്പെട്ട് ലോക്സഭയുടെ നടുത്തളത്തിൽ പ്രതിഷേധത്തിനിറങ്ങിയ ആറ് കോണ്ഗ്രസ് അംഗങ്ങളെ സ്പീക്കർ സുമിത്ര മഹാജൻ അഞ്ചു ദിവസത്തേക്കു സസ്പെൻഡ് ചെയ്തു. നടുത്തളത്തിലിറങ്ങിയ അംഗങ്ങൾ കടലാസ് കീറി സ്പീക്കറുടെ ചേംബറിനു നേരേ എറിഞ്ഞതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. കോണ്ഗ്രസിലെ എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗോഗോയ്, സുഷ്മിത ദേബ്, രഞ്ജീത് രഞ്ജൻ, അധീർ ചൗധരി എന്നിവരെയാണ് സ്പീക്കർ സുമിത്ര മഹാജൻ സസ്പെൻഡ് ചെയ്തത്.
സ്പീക്കർ പദവിയുടെ അന്തസ് അവഗണിച്ച എംപിമാർ അങ്ങേയറ്റം അനുചിതമായി പെരുമാറിയെന്നു സുമിത്ര മഹാജൻ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു സഭ പിരിച്ചുവിട്ടതിനു പിന്നാലെയാണു സ്പീക്കർ ആറ് എംപിമാരുടെയും പേരെടുത്തു പറഞ്ഞ് സസ്പെന്ഡ് ചെയ്തത്. നാലു തവണയാണ് എംപിമാർ സ്പീക്കർക്കു നേരെ കടലാസ് കീറിയെറിഞ്ഞത്. ദളിത് വിഭാഗങ്ങൾക്കും മുസ്ലിംകൾക്കും എതിരേ നടക്കുന്ന അക്രമങ്ങളിൽ ചർച്ചയാകാമെന്ന് താൻ ഉറപ്പു നൽകിയതിന്റെ പിന്നാലെയാണു പ്രതിപക്ഷം ഇത്തരത്തിൽ പെരുമാറിയതെന്നും സ്പീക്കർ ആരോപിച്ചു. ഇതേസമയം, ഭരണപക്ഷത്തുനിന്ന് എംപിമാർ നാണക്കേട്, നാണക്കേട് എന്ന് ആവർത്തിച്ചു ശബ്ദമുയർത്തി.
മല്ലികാർജുൻ ഖാർഗെയും മറ്റു ചില പ്രതിപക്ഷ അംഗങ്ങളും വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം താൻ സമ്മതിച്ചു. പാർലമെന്ററികാര്യ മന്ത്രിയും ചർച്ചയ്ക്കു സർക്കാർ സന്നദ്ധമാണെന്നു വ്യക്തമാക്കി. എന്നിട്ടും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. സീറ്റുകളിലേക്കു മടങ്ങണമെന്ന് താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എംപിമാർ കണക്കിലെടുത്തില്ലെന്നും സ്പീക്കർ ആരോപിച്ചു.
സഭ ഇന്നലെ ചേർന്നതു മുതൽ അന്തരീക്ഷം പ്രതിഷേധ മുഖരിതമായിരുന്നു. രാജ്യമെന്പാടും ആൾക്കൂട്ടങ്ങൾ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് സഭയിൽ ചർച്ച ചെയ്യണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കോണ്ഗ്രസ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ തള്ളി.
പശു സംരക്ഷകരെക്കുറിച്ചും ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും ചർച്ചയാവശ്യപ്പെട്ട് നോട്ടീസ് നൽകാൻ സ്പീക്കർ ഖാർഗെയോട് ആവശ്യപ്പെട്ടു. ഇതിനിടെ ഭരണപക്ഷ എംപിമാരായ മീനാക്ഷി ലേഖിയും നിഷികാന്ത് ദുബെയും ബോഫോഴ്സ് ഇടപാടുകൾ സംബന്ധിച്ച ചില ചാനലുകളുടെ വെളിപ്പെടുത്തലുകൾ ഉയർത്തിക്കാട്ടി.
പശുസംരക്ഷകരുടെ അക്രമങ്ങളെയും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളെയും സർക്കാർ അപലപിക്കുന്നുവെന്ന് പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ വ്യക്തമാക്കി. പശുവിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരേ പ്രധാനമന്ത്രി തന്നെ മൂന്നു തവണ ശബ്ദം ഉയർത്തിയിട്ടും മാറ്റമൊന്നും ഉണ്ടായില്ലെന്ന് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് എംപിമാർ നടുത്തളത്തിലിറങ്ങി കടലാസ് കീറിപ്പറത്തിയത്.
എല്ലാ കോണ്ഗ്രസ് എംപിമാരെയും സസ്പെൻഡ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
രണ്ടരയ്ക്കു സഭ വീണ്ടും ചേർന്നപ്പോഴും എംപിമാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് കോണ്ഗ്രസും ഇടതുപക്ഷവും ശബ്ദം ഉയർത്തി. തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ എം. തന്പി ദുരൈ സഭ ഇന്നലത്തേക്കു പിരിച്ചു വിട്ടു.
സെബി മാത്യു
ഇന്നു മുതൽ പ്രതിഷേധ ധർണ
എംപിമാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ഇന്നു മുതൽ ധർണയിരിക്കും.സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ യോഗം ചേർന്നാണ് ഇതു തീരുമാനിച്ചത്.
സ്പീക്കർ പദവിയുടെ അന്തസ് അവഗണിച്ച എംപിമാർ അങ്ങേയറ്റം അനുചിതമായി പെരുമാറിയെന്നു സുമിത്ര മഹാജൻ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു സഭ പിരിച്ചുവിട്ടതിനു പിന്നാലെയാണു സ്പീക്കർ ആറ് എംപിമാരുടെയും പേരെടുത്തു പറഞ്ഞ് സസ്പെന്ഡ് ചെയ്തത്. നാലു തവണയാണ് എംപിമാർ സ്പീക്കർക്കു നേരെ കടലാസ് കീറിയെറിഞ്ഞത്. ദളിത് വിഭാഗങ്ങൾക്കും മുസ്ലിംകൾക്കും എതിരേ നടക്കുന്ന അക്രമങ്ങളിൽ ചർച്ചയാകാമെന്ന് താൻ ഉറപ്പു നൽകിയതിന്റെ പിന്നാലെയാണു പ്രതിപക്ഷം ഇത്തരത്തിൽ പെരുമാറിയതെന്നും സ്പീക്കർ ആരോപിച്ചു. ഇതേസമയം, ഭരണപക്ഷത്തുനിന്ന് എംപിമാർ നാണക്കേട്, നാണക്കേട് എന്ന് ആവർത്തിച്ചു ശബ്ദമുയർത്തി.
മല്ലികാർജുൻ ഖാർഗെയും മറ്റു ചില പ്രതിപക്ഷ അംഗങ്ങളും വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം താൻ സമ്മതിച്ചു. പാർലമെന്ററികാര്യ മന്ത്രിയും ചർച്ചയ്ക്കു സർക്കാർ സന്നദ്ധമാണെന്നു വ്യക്തമാക്കി. എന്നിട്ടും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. സീറ്റുകളിലേക്കു മടങ്ങണമെന്ന് താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എംപിമാർ കണക്കിലെടുത്തില്ലെന്നും സ്പീക്കർ ആരോപിച്ചു.
സഭ ഇന്നലെ ചേർന്നതു മുതൽ അന്തരീക്ഷം പ്രതിഷേധ മുഖരിതമായിരുന്നു. രാജ്യമെന്പാടും ആൾക്കൂട്ടങ്ങൾ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് സഭയിൽ ചർച്ച ചെയ്യണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കോണ്ഗ്രസ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ തള്ളി.
പശു സംരക്ഷകരെക്കുറിച്ചും ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും ചർച്ചയാവശ്യപ്പെട്ട് നോട്ടീസ് നൽകാൻ സ്പീക്കർ ഖാർഗെയോട് ആവശ്യപ്പെട്ടു. ഇതിനിടെ ഭരണപക്ഷ എംപിമാരായ മീനാക്ഷി ലേഖിയും നിഷികാന്ത് ദുബെയും ബോഫോഴ്സ് ഇടപാടുകൾ സംബന്ധിച്ച ചില ചാനലുകളുടെ വെളിപ്പെടുത്തലുകൾ ഉയർത്തിക്കാട്ടി.
പശുസംരക്ഷകരുടെ അക്രമങ്ങളെയും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളെയും സർക്കാർ അപലപിക്കുന്നുവെന്ന് പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ വ്യക്തമാക്കി. പശുവിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരേ പ്രധാനമന്ത്രി തന്നെ മൂന്നു തവണ ശബ്ദം ഉയർത്തിയിട്ടും മാറ്റമൊന്നും ഉണ്ടായില്ലെന്ന് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് എംപിമാർ നടുത്തളത്തിലിറങ്ങി കടലാസ് കീറിപ്പറത്തിയത്.
എല്ലാ കോണ്ഗ്രസ് എംപിമാരെയും സസ്പെൻഡ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
രണ്ടരയ്ക്കു സഭ വീണ്ടും ചേർന്നപ്പോഴും എംപിമാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് കോണ്ഗ്രസും ഇടതുപക്ഷവും ശബ്ദം ഉയർത്തി. തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ എം. തന്പി ദുരൈ സഭ ഇന്നലത്തേക്കു പിരിച്ചു വിട്ടു.
സെബി മാത്യു
ഇന്നു മുതൽ പ്രതിഷേധ ധർണ
എംപിമാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ഇന്നു മുതൽ ധർണയിരിക്കും.സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ യോഗം ചേർന്നാണ് ഇതു തീരുമാനിച്ചത്.