ബംഗളൂരു: പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഇസ്രോ) മുൻ ചെയർമാനുമായ ഡോ. ഉഡുപ്പി രാമചന്ദ്ര (യു.ആർ) റാവു(85) അന്തരിച്ചു. ഇന്നലെ പുലർച്ചെ മൂന്നിനു ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം മുതൽ ചാന്ദ്രയാനും മംഗൾയാനും ദൗത്യംവരെ ഇസ്രോയുടെ അഭിമാനകരമായ നേട്ടങ്ങൾക്കുപിന്നിൽ യു.ആർ. റാവുവിന്റെ കരങ്ങളുണ്ട്. വാർത്താവിനിമയ രംഗത്തും റിമോട്ട് സെൻസിംഗിലൂടെ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുന്നതിലും റാവുവിന്റെ ഗവേഷണങ്ങൾ ശ്രദ്ധേയമായി. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ഗവേണിംഗ് കൗൺസിൽ ചെയർമാനായും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലറായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 1984 മുതൽ 1994 വരെയുള്ള പത്തുവർഷക്കാലം ഇസ്രോയുടെ ചെയർമാനായിരുന്നു. റോക്കറ്റ് നിർമാണത്തിൽ ഇസ്രോയുടെ കുതിപ്പ് തുടങ്ങുന്നത് യു.ആർ. റാവു ചെയർമാനായി സ്ഥാനമേറ്റെടുക്കുന്പോഴാണ്. എഎസ്എൽവി റോക്കറ്റും 2.0 ടൺ സാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള പിഎസ്എൽവി വിക്ഷേപണ വാഹനവും റാവുവിന്റെ സംഭാവനയാണ്. പിന്നീട് ജിയോ സ്റ്റേഷനറി ലോഞ്ച് വെഹിക്കിൾ(ജിഎസ്എൽവി), 1991ൽ ക്രയോജനിക് സാങ്കേതികവിദ്യ എന്നിവയുടെ രൂപകല്പനയിലും നിർമാണഘട്ടങ്ങളിലും റാവുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ശാസ്ത്രസാങ്കേതിക രംഗത്തെ സംഭാവനകൾ പരിഗണിച്ചു രാജ്യം 1976ൽ പദ്മഭൂഷൺ ബഹുമതിയും 2017ൽ പദ്മവിഭൂഷണും നല്കി ആദരിച്ചു. കോസ്മിക് കിരണങ്ങൾ, ഉപഗ്രഹവും റോക്കറ്റ് സാങ്കേതികവിദ്യയും തുടങ്ങി ബഹിരാകാശ രംഗത്തെക്കുറിച്ചു നാനൂറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. വാഷിംഗ്ടൺ ഡിസിയിലെ സാറ്റലൈറ്റ് ഹാൾ ഓഫ് ഫെയിം ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻകൂടിയാണു റാവു.
1932ൽ കർണാടകയിലെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ അടമാരുവിൽ ലക്ഷ്മിനാരായണാചാര്യയുടെയും കൃഷ്ണവേണി അമ്മയുടെയും മകനായി ജനിച്ച റാവു ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്ന് എംഎസ്സിയും അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽനിന്ന്, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന ഡോ. വിക്രം സാരാഭായിയുടെ ശിക്ഷണത്തിൽ പിഎച്ച്ഡിയും കരസ്ഥമാക്കി. പിന്നീട് മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഫാക്കൽറ്റി അംഗമായും യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ അസിസ്റ്റന്റ് പ്രഫസറായും സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ നിരവധി ബഹിരാകാശ പദ്ധതികളുടെ ഭാഗമാകാൻ റാവുവിനു സാധിച്ചു.
1966ൽ ഇന്ത്യയിൽ തിരിച്ചെത്തി ഗുരുനാഥനായ വിക്രംസാരാഭായിക്കൊപ്പം ഫിസിക്കൽ റിസർച്ച് ലാബോറട്ടറിയിൽ ബഹിരാകാശ പഠനം തുടർന്നു. 1972ൽ ഇന്ത്യയുടെ പ്രഥമ ഉപഗ്രഹനിർമാണ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി ചുമതലയേറ്റു. അങ്ങനെ ആര്യഭട്ട എന്ന ഉപഗ്രഹത്തിന്റെ രൂപകല്പനയിലും നിർമാണപ്രക്രിയയിലും ആദ്യന്തം പങ്കാളിയായി.
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം മുതൽ ചാന്ദ്രയാനും മംഗൾയാനും ദൗത്യംവരെ ഇസ്രോയുടെ അഭിമാനകരമായ നേട്ടങ്ങൾക്കുപിന്നിൽ യു.ആർ. റാവുവിന്റെ കരങ്ങളുണ്ട്. വാർത്താവിനിമയ രംഗത്തും റിമോട്ട് സെൻസിംഗിലൂടെ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുന്നതിലും റാവുവിന്റെ ഗവേഷണങ്ങൾ ശ്രദ്ധേയമായി. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ഗവേണിംഗ് കൗൺസിൽ ചെയർമാനായും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലറായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 1984 മുതൽ 1994 വരെയുള്ള പത്തുവർഷക്കാലം ഇസ്രോയുടെ ചെയർമാനായിരുന്നു. റോക്കറ്റ് നിർമാണത്തിൽ ഇസ്രോയുടെ കുതിപ്പ് തുടങ്ങുന്നത് യു.ആർ. റാവു ചെയർമാനായി സ്ഥാനമേറ്റെടുക്കുന്പോഴാണ്. എഎസ്എൽവി റോക്കറ്റും 2.0 ടൺ സാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള പിഎസ്എൽവി വിക്ഷേപണ വാഹനവും റാവുവിന്റെ സംഭാവനയാണ്. പിന്നീട് ജിയോ സ്റ്റേഷനറി ലോഞ്ച് വെഹിക്കിൾ(ജിഎസ്എൽവി), 1991ൽ ക്രയോജനിക് സാങ്കേതികവിദ്യ എന്നിവയുടെ രൂപകല്പനയിലും നിർമാണഘട്ടങ്ങളിലും റാവുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ശാസ്ത്രസാങ്കേതിക രംഗത്തെ സംഭാവനകൾ പരിഗണിച്ചു രാജ്യം 1976ൽ പദ്മഭൂഷൺ ബഹുമതിയും 2017ൽ പദ്മവിഭൂഷണും നല്കി ആദരിച്ചു. കോസ്മിക് കിരണങ്ങൾ, ഉപഗ്രഹവും റോക്കറ്റ് സാങ്കേതികവിദ്യയും തുടങ്ങി ബഹിരാകാശ രംഗത്തെക്കുറിച്ചു നാനൂറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. വാഷിംഗ്ടൺ ഡിസിയിലെ സാറ്റലൈറ്റ് ഹാൾ ഓഫ് ഫെയിം ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻകൂടിയാണു റാവു.
1932ൽ കർണാടകയിലെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ അടമാരുവിൽ ലക്ഷ്മിനാരായണാചാര്യയുടെയും കൃഷ്ണവേണി അമ്മയുടെയും മകനായി ജനിച്ച റാവു ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്ന് എംഎസ്സിയും അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽനിന്ന്, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന ഡോ. വിക്രം സാരാഭായിയുടെ ശിക്ഷണത്തിൽ പിഎച്ച്ഡിയും കരസ്ഥമാക്കി. പിന്നീട് മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഫാക്കൽറ്റി അംഗമായും യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ അസിസ്റ്റന്റ് പ്രഫസറായും സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ നിരവധി ബഹിരാകാശ പദ്ധതികളുടെ ഭാഗമാകാൻ റാവുവിനു സാധിച്ചു.
1966ൽ ഇന്ത്യയിൽ തിരിച്ചെത്തി ഗുരുനാഥനായ വിക്രംസാരാഭായിക്കൊപ്പം ഫിസിക്കൽ റിസർച്ച് ലാബോറട്ടറിയിൽ ബഹിരാകാശ പഠനം തുടർന്നു. 1972ൽ ഇന്ത്യയുടെ പ്രഥമ ഉപഗ്രഹനിർമാണ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി ചുമതലയേറ്റു. അങ്ങനെ ആര്യഭട്ട എന്ന ഉപഗ്രഹത്തിന്റെ രൂപകല്പനയിലും നിർമാണപ്രക്രിയയിലും ആദ്യന്തം പങ്കാളിയായി.