ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ എം. വെങ്കയ്യ നായിഡുവും കുടുംബവും ഭൂമി ഇടപാടിൽ ക്രമക്കേടു നടത്തിയെന്ന് കോണ്ഗ്രസ്. എല്ലാ വിഷയത്തിലും സുതാര്യത വേണമെന്നു പറയുന്ന വെങ്കയ്യ നായിഡു ഈ വിഷയത്തിൽ മറുപടി പറയണമെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ഭൂരഹിതരായ പാവപ്പെട്ടവർക്ക് അർഹതപ്പെട്ട ഭൂമി വെങ്കയ്യയും കുടുംബവും തട്ടിയെടുത്തുവെന്നും പിന്നീട് പ്രതിഷേധം ഉയർന്നപ്പോൾ തിരിച്ചു നൽകേണ്ടിവന്നുവെന്നും ജയറാം രമേശ് ആരോപിച്ചു. എന്നാൽ, ഇക്കാര്യങ്ങളിൽ നേരത്തെ മറുപടി നൽകിയതാണെന്നാണ് വെങ്കയ്യ നായിഡു വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ചിലർ കോടതിയെ സമീപിക്കുകയും കോടതി ഇത് തള്ളിക്കളയുകയും ചെയ്തതാണെന്നും നായിഡു പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാർലമെന്ററികാര്യ മന്ത്രി അനന്ദ്കുമാറും പറഞ്ഞു.
തെലുങ്കാന സർക്കാർ ടെൻഡർ ക്ഷണിക്കാതെ പോലീസ് വാഹനങ്ങൾ വാങ്ങുന്നതിനായി വെങ്കയ്യയുടെ മകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനും തെലുങ്കാന മുഖ്യമന്ത്രിയുടെ മകന്റെ സ്ഥാപനത്തിനും 271 കോടി രൂപയുടെ ഓർഡർ നൽകിയെന്നും ജയറാം രമേശ് ആരോപിച്ചു.
ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ഭൂരഹിതരായ പാവപ്പെട്ടവർക്ക് അർഹതപ്പെട്ട ഭൂമി വെങ്കയ്യയും കുടുംബവും തട്ടിയെടുത്തുവെന്നും പിന്നീട് പ്രതിഷേധം ഉയർന്നപ്പോൾ തിരിച്ചു നൽകേണ്ടിവന്നുവെന്നും ജയറാം രമേശ് ആരോപിച്ചു. എന്നാൽ, ഇക്കാര്യങ്ങളിൽ നേരത്തെ മറുപടി നൽകിയതാണെന്നാണ് വെങ്കയ്യ നായിഡു വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ചിലർ കോടതിയെ സമീപിക്കുകയും കോടതി ഇത് തള്ളിക്കളയുകയും ചെയ്തതാണെന്നും നായിഡു പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാർലമെന്ററികാര്യ മന്ത്രി അനന്ദ്കുമാറും പറഞ്ഞു.
തെലുങ്കാന സർക്കാർ ടെൻഡർ ക്ഷണിക്കാതെ പോലീസ് വാഹനങ്ങൾ വാങ്ങുന്നതിനായി വെങ്കയ്യയുടെ മകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനും തെലുങ്കാന മുഖ്യമന്ത്രിയുടെ മകന്റെ സ്ഥാപനത്തിനും 271 കോടി രൂപയുടെ ഓർഡർ നൽകിയെന്നും ജയറാം രമേശ് ആരോപിച്ചു.