ന്യൂഡൽഹി: സംസ്ഥാന സർക്കാർ നിശ്ചയിച്ച ഫീസ് വർധനയ്ക്കെതിരേ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചു. 85 ശതമാനം സീറ്റിൽ അഞ്ച് ലക്ഷം രൂപയും 15 ശതമാനം എൻആർഐ സീറ്റിൽ 20 ലക്ഷം രൂപയും താത്കാലികമായി നിശ്ചയിച്ച ഫീസ് നിർണയ സമിതിയുടെ ശിപാർശ സർക്കാരും ഹൈക്കോടതിയും ശരിവച്ച നടപടിക്കെതിരേയാണ് കോഴിക്കോട് കെ.എം.സി.ടി, പാലക്കാട് കരുണ എന്നിവ അടക്കമുള്ള കോളജുകൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് അംഗീകരിക്കാനാവില്ലെന്നും ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ ഫീസ് നിശ്ചയിക്കാൻ സമിതിക്ക് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. എല്ലാ കോളജുകൾക്കും ഒരേ രീതിയിലുള്ള ഫീസ് പ്രായോഗികമല്ല. കഴിഞ്ഞ മൂന്ന് വർഷമായി ഈടാക്കിയ ഫീസ് പോലും ഈടാക്കാൻ അനുവദിക്കുന്നില്ല.
ഹൈക്കോടതി ഉത്തരവ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുമെന്നും മാനേജ്മെന്റുകൾ വാദിക്കുന്നു. അതേസമയം, തങ്ങളുടെ വാദം കേൾക്കാതെ മാനേജ്മെന്റുകളുടെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫീസ് നിർണയ സമിതിയും തടസ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് അംഗീകരിക്കാനാവില്ലെന്നും ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ ഫീസ് നിശ്ചയിക്കാൻ സമിതിക്ക് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. എല്ലാ കോളജുകൾക്കും ഒരേ രീതിയിലുള്ള ഫീസ് പ്രായോഗികമല്ല. കഴിഞ്ഞ മൂന്ന് വർഷമായി ഈടാക്കിയ ഫീസ് പോലും ഈടാക്കാൻ അനുവദിക്കുന്നില്ല.
ഹൈക്കോടതി ഉത്തരവ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുമെന്നും മാനേജ്മെന്റുകൾ വാദിക്കുന്നു. അതേസമയം, തങ്ങളുടെ വാദം കേൾക്കാതെ മാനേജ്മെന്റുകളുടെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫീസ് നിർണയ സമിതിയും തടസ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.