ന്യൂഡൽഹി: ജോലിസ്ഥലത്ത് ലൈംഗിക അതിക്രമങ്ങൾക്കു വിധേയരാവുന്ന കേന്ദ്ര ജീവനക്കാരികൾക്കു പരാതികൾ സമർപ്പിക്കാൻ പുതിയ വെബ്പോർട്ടലുമായി വനിത-ശിശു ക്ഷേമ വികസന മന്ത്രാലയം. കേന്ദ്രമന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഷീ-ബോക്സ് (സെക്ഷ്വൽ ഹരാസ്മെന്റ് ഇലക്ട്രോണിക് ബോക്സ്) എന്നാണ് വെബ്പോർട്ടലിനു നൽകിയിരിക്കുന്ന പേര്.
ഏതെങ്കിലും വനിതാ ജീവനക്കാരി ഷീ-ബോക്സിൽ പരാതി സമർപ്പിച്ചാൽ ആ പരാതി പരാതിക്കാരി ജോലിചെയ്യുന്ന വിഭാഗത്തിലെ പരാതിപരിഹാര സെല്ലിലേക്കു ചെല്ലും. ഒരു പരാതി ലഭിച്ചാൽ അതിന്മേൽ അന്വേഷണം നടത്തി ഉടൻതന്നെ നടപടിയും രേഖപ്പെടുത്തേണ്ടതാണ്. അത് നടക്കാതിരുന്നാൽ പരാതി അടുത്ത മേലധികാരിയുടെ പക്കലേക്കു ഫോർവേഡ് ചെയ്യപ്പെടുന്ന വിധമാണ് പോർട്ടൽ നിർമിച്ചിരിക്കുന്നത്. അതിലൂടെ പരാതിയിൽ അതിവേഗം തീർപ്പു ലഭിക്കും.
ഏതെങ്കിലും വനിതാ ജീവനക്കാരി ഷീ-ബോക്സിൽ പരാതി സമർപ്പിച്ചാൽ ആ പരാതി പരാതിക്കാരി ജോലിചെയ്യുന്ന വിഭാഗത്തിലെ പരാതിപരിഹാര സെല്ലിലേക്കു ചെല്ലും. ഒരു പരാതി ലഭിച്ചാൽ അതിന്മേൽ അന്വേഷണം നടത്തി ഉടൻതന്നെ നടപടിയും രേഖപ്പെടുത്തേണ്ടതാണ്. അത് നടക്കാതിരുന്നാൽ പരാതി അടുത്ത മേലധികാരിയുടെ പക്കലേക്കു ഫോർവേഡ് ചെയ്യപ്പെടുന്ന വിധമാണ് പോർട്ടൽ നിർമിച്ചിരിക്കുന്നത്. അതിലൂടെ പരാതിയിൽ അതിവേഗം തീർപ്പു ലഭിക്കും.