അനാഹിം (കലിഫോര് ണിയ): മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് യുഎസ് ഓപ്പണ്‍ ഗ്രാന്‍ പ്രീ ഗോള്‍ഡ് കിരീടം ചൂടി. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനലില്‍ പ്രണോയ് മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ പാരുപള്ളി കശ്യപിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 21-15, 20-22, 21-12ന് തകര്‍ത്തു. പ്രണോയിയുടെ മൂന്നാമത്തെ ഗ്രാന്‍ പ്രീ ഗോള്‍ഡ് കിരീടമാണ്. 2014ലെ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ്, 2016ലെ സ്വിസ് ഓപ്പണ്‍ എന്നിവയാണ് മലയാളിതാരത്തിന്റെ ഇതിനു മുമ്പുള്ള ഗ്രാന്‍പ്രീ കിരീടങ്ങള്‍.
ആദ്യ ഗെയിമില്‍ കശ്യപ് 6-1ന്റെ ലീഡുമായി മുന്നിലായിരുന്നു. എന്നാല്‍, ക്രോസ് കോര്‍ട്ട് സ്മാഷുകളിലൂടെ പ്രണോയ് വേഗംതന്നെ 12-12ന് ഒപ്പമെത്തി. ഇരുവരും വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്നതോടെ റാലികള്‍ നിറഞ്ഞു. പിന്നില്‍നിന്നെത്തിയ മലയാളി താരം ആദ്യ ഗെയിം 21-15ന് സ്വന്തമാക്കി.
കൂടുതല്‍ ആവേശം നിറഞ്ഞതായിരുന്നു രണ്ടാം ഗെയിം. തുടക്കത്തില്‍ കശ്യപിനായിരുന്നു മേല്‍ക്കൈ. എന്നാൽ പ്രണോയ്യും വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഇരുവരും നീണ്ട റാലികളുമായി കളംനിറഞ്ഞു കളിച്ചു. 9-7ന് മുന്നിലെത്തിയ കശ്യപ് പിന്നീട് 14-10ന്റെ ലീഡ് നേടി. പക്ഷേ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന പ്രണോയ് 18-18ന് ഒപ്പം പിടിച്ചു. എന്നാല്‍, അവസാന വിജയം കശ്യപിനൊപ്പമായിരുന്നു. 22-20ന് കശ്യപ് ഗെയിം സ്വന്തമാക്കിയതോടെ മത്സരം മൂന്നാം ഗെയിമിലേക്ക് നീണ്ടു.
ഇരുവരും ഷോട്ടുകള്‍ ഉതിര്‍ത്തുകൊണ്ട് നിര്‍ണായക ഗെയിമില്‍ കളിച്ചു. കശ്യപ് പിഴവുകൾ വരുത്തിയതോടെ പ്രണോയ് തുടക്കത്തില്‍ തന്നെ 7-3ന്റെ ലീഡ് നേടി. മികച്ച ഷോട്ടുകളുമായി മുന്നേറിയ പ്രണോയ് 15-8ന്റെ മുന്തൂക്കത്തിലെത്തി. പിന്നീട് നാല് പോയിന്റുകള്‍ മാത്രം കശ്യപിന് നേടാനായപ്പോള്‍ പ്രണോയ് 21-12ന് ഗെയിമും മത്സരവും സ്വന്തമാക്കി.
പ്രണാമം പ്രണോയ്
11:59 PM Jul 24, 2017 | Deepika.com