സാന്റാ ക്ലാര (കലിഫോര്‍ണിയ): ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി. മോശം പെനാല്‍റ്റി ഷൂട്ടൗട്ടുകളിലൊന്നായിരുന്നു മത്സരത്തില്‍ കണ്ടത്. രണ്ടു ടീമിലുമായി ആകെ ഏഴു പേര്‍ക്കു ഷൂട്ടൗട്ടില്‍ വല കുലുക്കാനായില്ല.
മുഴുവന്‍ സമയം കഴിഞ്ഞപ്പോൾ 1-1ന് സമനില പാലിച്ചതോടെഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. യുണൈറ്റഡിനെ ജെസെ ലിന്‍ഗാര്‍ഡ് (45+1) മുന്നിലെത്തിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ കസേമിറോ പെനാല്‍റ്റി (69) വലയിലാക്കി റയലിനു സമനില നല്കി. പിന്നീട് സമനില കെട്ട് പൊട്ടിക്കാനാവാതെവന്നതോടെ ഷൂട്ടൗട്ടിലേക്കു കടന്നു. ഷൂട്ടൗട്ടില്‍ 2-1നായിരുന്നു യുണൈറ്റഡിന്റെ ജയം.
മൂന്നു റയല്‍ പ്രതിരോധക്കാര്‍ക്കിടയില്‍നിന്ന് അന്തോണി മാര്‍ഷല്‍ ഒരുക്കിയ പാസില്‍നിന്നായിരുന്നു ലിന്‍ഗാര്‍ഡിന്റെ ഗോള്‍. 69-ാം മിനിറ്റില്‍ ു ലഭിച്ച പെനാല്‍റ്റി കസേമിറോ ഗോളാക്കി.
ഷൂട്ടൗട്ടില്‍ കിക്കെടുത്ത ആദ്യത്തെ നാലു പേര്‍ക്കും ഗോളാക്കാനായില്ല. യുണൈറ്റഡിനെ ഹെൻറിക് മിഖിതരായന് മുന്നിലെത്തിച്ചു. ലൂയിസ് മിഗ്വല്‍ ക്വസാദ റയലിന്റെ കിക്ക് വലയിലെത്തിച്ചു. അതിനു ശേഷം ലഭിച്ച ഓരോ അവസരം ഇരുടീമും നഷ്ടമാക്കി. യുണൈറ്റഡിന്റെ നിര്‍ണായക കിക്കെടുത്ത ഡെലെ ബ്ലിന്‍ഡ് വല കുലുക്കി. അവസാന കിക്കിൽ കസേമിറോയ്ക്കു പിഴച്ചു.
യുണൈറ്റഡിനു ജയം
11:57 PM Jul 24, 2017 | Deepika.com