വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കാന്‍ ബിസിസിഐ

11:57 PM Jul 24, 2017 | Deepika.com
മുംബൈ: ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ പൊരുതിവീണ ഇന്ത്യന്‍ പെണ്‍പടയ്ക്ക് കൂടുതല്‍ സമ്മാനങ്ങളൊരുക്കി ബിസിസിഐ. നേരത്തെ, ഓരോ ടീം അംഗങ്ങള്‍ക്കുമായി പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ സമ്മാനത്തിനു പുറമേ താരങ്ങളുടെ പ്രതിഫലത്തിലും വര്‍ധനവ് വരുത്താനാണ് ബിസിസിഐ അലോചിക്കുന്നത്.

ബിസിസിഐ മേല്‍നോട്ട സമിതി അധ്യക്ഷന്‍ വിനോദ് റായിയാണ് ഇക്കാര്യമറിയിച്ചത്. ടീം അംഗങ്ങളുടെ മാച്ച് ഫീയും മറ്റു ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ലോകകപ്പ് നേടാനായില്ലെങ്കിലും മികച്ച പ്രകടനത്തിലൂടെ വനിതാക്രിക്കറ്റിനെ മുഖ്യധാരയിലെത്തിച്ചത് പരിഗണിച്ചാണ് നടപടി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ചതുർരാഷ്‌ട്ര‍ പരമ്പരയ്ക്കുമുന്‍പ്‌വരെ വനിതാ ടീം അംഗങ്ങള്‍ക്കോരോരുത്തര്‍ക്കും ഒരു മത്സരത്തിന് മൂന്നു ലക്ഷം രൂപ എന്ന നിലയ്ക്കായിരുന്നു മാച്ച് ഫീ കണക്കാക്കിയിരുന്നത്. എന്നാല്‍ പരമ്പരയ്ക്കുശേഷം ഇതു ഒരു ലക്ഷം രൂപയായി കുറച്ചു. ലോകകപ്പ് മത്സരങ്ങളിലും താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് മാച്ച് ഫീയായി ലഭിച്ചിരുന്നത്.

വനിതാ താരങ്ങളുടെ പ്രതിഫലത്തുക വര്‍ധിപ്പിക്കുന്നത്, അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ബിസിസിഐ ആക്ടിംഗ് പ്രസിഡന്‍റ് സി.കെ ഖന്നയും പറഞ്ഞു.