ന്യൂഡല്‍ഹി: പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. തീരുമാനമെടുത്തു. ഇക്കാര്യം നാളെ കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഓഗസ്റ്റ് 18 ന് ആണ് രാജ്യസഭയിലെ യെച്ചൂരിയുടെ കാലാവധി തീരുന്നത്. ബംഗാളിൽ ആറ് സീറ്റുകളിൽ അഞ്ചെണ്ണത്തിൽ തൃണമൂൽ കോൺഗ്രസിനു വിജയിക്കാനാകും. ശേഷിക്കുന്ന ഒരു സീറ്റിൽ യെച്ചൂരി മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കാമെന്നാണു കോൺഗ്രസ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.
യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്നാണു ബംഗാള്‍ ഘടകത്തിന്റെ നിലപാട്. എന്നാൽ കോൺഗ്രസിന്റെ പിന്തുണയോടെ മാത്രമേ യെച്ചൂരിക്ക് ജയിക്കാൻ സാധിക്കൂ. കോൺഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് തെറ്റായ സന്ദേശത്തിന് ഇടയാക്കുമെന്ന് കണ്ടാണ് യെച്ചൂരിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്.
യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്നാണു ബംഗാള്‍ ഘടകത്തിന്റെ നിലപാട്. എന്നാൽ കോൺഗ്രസിന്റെ പിന്തുണയോടെ മാത്രമേ യെച്ചൂരിക്ക് ജയിക്കാൻ സാധിക്കൂ. കോൺഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് തെറ്റായ സന്ദേശത്തിന് ഇടയാക്കുമെന്ന് കണ്ടാണ് യെച്ചൂരിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്.