കോയന്പത്തൂർ: അണ്ണാ ഡിഎംകെ ഒ.പനീർശെൽവം പക്ഷത്തുനിന്ന വി.സി. ആറുക്കുട്ടി എംഎൽഎ ഇന്നലെ അണ്ണാഡിഎംകെ അമ്മ പക്ഷത്തേക്കു കൂറുമാറി. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ സേലത്തെത്തി കണ്ടശേഷം പാർട്ടിയിൽ ചേരുകയാണെന്ന് അറിയിക്കുകയായിരുന്നു. എഡിഎംകെ അവഗണിക്കുന്നുവെന്ന പരാതിയുമായാണ് ആറുക്കുട്ടി പനീൽശെൽവം ക്യാന്പിലെത്തിയത്.
തന്റെ മണ്ഡലമായ കൗണ്ടപാളയത്തെ ജനങ്ങൾ താൻ അമ്മ പക്ഷത്തുനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാനുമാണു പാർട്ടിയിലേക്കു മടങ്ങിയെത്തിയതെന്നും ആറുക്കുട്ടി പറഞ്ഞു.
തന്റെ മണ്ഡലമായ കൗണ്ടപാളയത്തെ ജനങ്ങൾ താൻ അമ്മ പക്ഷത്തുനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാനുമാണു പാർട്ടിയിലേക്കു മടങ്ങിയെത്തിയതെന്നും ആറുക്കുട്ടി പറഞ്ഞു.