കയ്റോ: കിഴക്കൻ ജറൂസലമിലെ അൽഅക്സാ മോസ്കിന്റെ പ്രവേശന കവാടത്തിൽ നിരീക്ഷണകാമറകളും മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ച ഇസ്രേലി നടപടി സംഘർഷം വളർത്തുമെന്ന് അറബ് ലീഗ് മുന്നറിയിപ്പു നൽകി. ഇസ്രയേൽ തീകൊണ്ടു കളിക്കുകയാണെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി.
പുണ്യസ്ഥലങ്ങളിൽ നിലവിലുള്ള സ്ഥിതിഗതികളിൽ മാറ്റം വരുത്താനുള്ള ഒരു നീക്കവും അനുവദിക്കാനാവില്ല. രണ്ട് ഇസ്രേലി പോലീസുകാരെ കൊലപ്പെടുത്തിയശേഷം അക്രമികൾ അൽ അക്സാ മോസ്ക് മേഖലയിലേക്ക് ഓടിപ്പോയ സംഭവത്തെത്തുടർന്നാണ് മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചത്. അക്രമികളെ ഇസ്രേലി പോലീസ് വെടിവച്ചുകൊന്നു. ഇതെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഇതിനകം എട്ടുപേർ കൂടി കൊല്ലപ്പെട്ടു.
മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചത് അൽ അക്സാ മോസ്ക് മേഖലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇസ്രേലി നീക്കത്തിന്റെ ഭാഗമാണെന്ന് പലസ്തീൻകാർ ആരോപിച്ചു.
ഇതിനിടെ ജറൂസലം സംഘർഷത്തെക്കുറിച്ചു ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ഇന്നു ചേരും. സ്വീഡൻ,ഈജിപ്ത്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യോഗത്തിനു നോട്ടീസ് നൽകിയത്. ജറൂസലേമിൽ ഇസ്രേലി സൈന്യം അമിത ബലപ്രയോഗം നടത്തിയെന്നു തുർക്കി പ്രസിഡന്റ് എർദോഗൻ ആരോപിച്ചു.
ജറുസലമിലെ സംഘർഷം അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികൾ സംഭാഷണം നടത്തണമെന്നു വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. അനുരഞ്ജനവും സമാധാനവും സാധ്യമാകുന്നതിനായി പ്രാർഥിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
പുണ്യസ്ഥലങ്ങളിൽ നിലവിലുള്ള സ്ഥിതിഗതികളിൽ മാറ്റം വരുത്താനുള്ള ഒരു നീക്കവും അനുവദിക്കാനാവില്ല. രണ്ട് ഇസ്രേലി പോലീസുകാരെ കൊലപ്പെടുത്തിയശേഷം അക്രമികൾ അൽ അക്സാ മോസ്ക് മേഖലയിലേക്ക് ഓടിപ്പോയ സംഭവത്തെത്തുടർന്നാണ് മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചത്. അക്രമികളെ ഇസ്രേലി പോലീസ് വെടിവച്ചുകൊന്നു. ഇതെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഇതിനകം എട്ടുപേർ കൂടി കൊല്ലപ്പെട്ടു.
മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചത് അൽ അക്സാ മോസ്ക് മേഖലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇസ്രേലി നീക്കത്തിന്റെ ഭാഗമാണെന്ന് പലസ്തീൻകാർ ആരോപിച്ചു.
ഇതിനിടെ ജറൂസലം സംഘർഷത്തെക്കുറിച്ചു ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ഇന്നു ചേരും. സ്വീഡൻ,ഈജിപ്ത്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യോഗത്തിനു നോട്ടീസ് നൽകിയത്. ജറൂസലേമിൽ ഇസ്രേലി സൈന്യം അമിത ബലപ്രയോഗം നടത്തിയെന്നു തുർക്കി പ്രസിഡന്റ് എർദോഗൻ ആരോപിച്ചു.
ജറുസലമിലെ സംഘർഷം അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികൾ സംഭാഷണം നടത്തണമെന്നു വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. അനുരഞ്ജനവും സമാധാനവും സാധ്യമാകുന്നതിനായി പ്രാർഥിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.