സാൻ അന്റോണിയോ: ടെക്സസിലെ സാൻ അന്റോണിയോയിൽ വാൾമാർട്ട് മാളിനു സമീപം പാർക്ക് ചെയ്തിരുന്ന അടച്ചുപൂട്ടിയ ട്രക്കിനുള്ളിൽ എട്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മനുഷ്യക്കള്ളക്കടത്തുകാരുടെ വലയിൽ അകപ്പെട്ടവരാണു ട്രക്കിനുള്ളിലെ അസഹ്യമായ ചൂടിൽ മരിച്ചതെന്നു കരുതപ്പെടുന്നു.
ട്രക്ക് ഡ്രൈവറെ അറസ്റ്റു ചെയ്തു. ട്രക്കിലുള്ള മറ്റ് 28 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഇവരിൽ 20 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. ട്രക്കിലെ എയർകണ്ടീഷനിംഗ് സംവിധാനം തകരാറിലായതാണു ദുരന്തത്തിനിടയാക്കിയതെന്ന് അഗ്നിശമന വിഭാഗം പറഞ്ഞു.
മെക്സിക്കോയിലെ നുവോ ലിയോൺ സ്റ്റേറ്റിൽ നിന്ന് ഏതാനും മണിക്കൂറുകൾ ഡ്രൈവ് ചെയ്താൽ എത്താവുന്ന സ്ഥലമാണു സാൻഅന്റോണിയോ. മെക്സിക്കോയിൽനിന്ന് ഇപ്രകാരം അനധികൃതമായി ആളുകളെ അതിർത്തികടത്തിക്കൊണ്ടുപോരുന്നത് പതിവു സംഭവമാണ്. മെച്ചപ്പെട്ട തൊഴിൽ തേടുന്നവരെ കള്ളക്കടത്തുകാർ കനത്ത തുക പ്രതിഫലം വാങ്ങി അമേരിക്കയിലേക്ക് കടത്തുകയാണ്.
ട്രക്ക് ഡ്രൈവറെ അറസ്റ്റു ചെയ്തു. ട്രക്കിലുള്ള മറ്റ് 28 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഇവരിൽ 20 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. ട്രക്കിലെ എയർകണ്ടീഷനിംഗ് സംവിധാനം തകരാറിലായതാണു ദുരന്തത്തിനിടയാക്കിയതെന്ന് അഗ്നിശമന വിഭാഗം പറഞ്ഞു.
മെക്സിക്കോയിലെ നുവോ ലിയോൺ സ്റ്റേറ്റിൽ നിന്ന് ഏതാനും മണിക്കൂറുകൾ ഡ്രൈവ് ചെയ്താൽ എത്താവുന്ന സ്ഥലമാണു സാൻഅന്റോണിയോ. മെക്സിക്കോയിൽനിന്ന് ഇപ്രകാരം അനധികൃതമായി ആളുകളെ അതിർത്തികടത്തിക്കൊണ്ടുപോരുന്നത് പതിവു സംഭവമാണ്. മെച്ചപ്പെട്ട തൊഴിൽ തേടുന്നവരെ കള്ളക്കടത്തുകാർ കനത്ത തുക പ്രതിഫലം വാങ്ങി അമേരിക്കയിലേക്ക് കടത്തുകയാണ്.