ന്യൂഡൽഹി: അതിർത്തിയിലെ സൈനികരെ ഓർത്ത് അഭിമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സംഘപരിവാറും നിരന്തരം രാജ്യത്തെ ഓർമിപ്പിച്ചു കൊണ്ടിരിക്കേ സൈന്യത്തിന്റെ നില പരുങ്ങലിലെന്നു റിപ്പോർട്ട്. യുദ്ധമുണ്ടായാൽ ഇന്ത്യൻ സേനയുടെ പക്കൽ പിടിച്ചു നിൽക്കാൻ പോലുമുള്ള ആയുധങ്ങൾ ഇല്ലെന്നു കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് നൽകി.
2013നു ശേഷം സൈന്യത്തിന്റെ ആയുധശേഷിയും കാര്യക്ഷമതയും വർധിപ്പിക്കാനുള്ള ഒരു നീക്കവും സർക്കാർ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും കഴിഞ്ഞ ദിവസം പാർലമെന്റിൽ വച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ദീർഘനാൾ നീണ്ടു നിൽക്കുന്ന ഒരു യുദ്ധ സാഹചര്യം വന്നു ചേർന്നാൽ പ്രതിരോധത്തിന് നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിനാകില്ലെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്.
യുദ്ധ സജ്ജമാകാൻ സൈന്യത്തിന് 152 തരം ആയുധങ്ങൾ അത്യാവശ്യമാണ്. ഇതിൽ ഇന്ത്യൽ സൈന്യത്തിന്റെ കൈവശം നിലവിൽ 55 ശതമാനം ആയുധങ്ങൾ മാത്രമാണുള്ളത്. ഇതുവച്ച് വെറും 15 ദിവസം മാത്രമേ യുദ്ധമുഖത്ത് പിടിച്ചു നിൽക്കാനാകൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധ വിഭാഗത്തിന്റെ ആയുധ ശേഖരത്തിൽ കുറവുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടാമത്തെ സിഎജി റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. കേന്ദ്ര നിയന്ത്രണത്തിലുള്ള ആയുധ സംഭരണ ശാലയായ ഓർഡ്നൻസ് ഫാക്ടറി ബോർഡ് (ഒഎഫ്ബി) ആണ് സൈന്യത്തിന് ആവശ്യമായ ആയുധങ്ങളുടെ 90 ശതമാനവും വാങ്ങുന്നത്. എന്നാൽ, സൈന്യം ആവശ്യപ്പെട്ട ആയുധങ്ങൾ വാങ്ങാൻ പോലും ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നാണു റിപ്പോർട്ടിൽ പറയുന്നത്. വാങ്ങാനുള്ള ആയുധങ്ങളുടെ പട്ടിക സൈന്യം 2009ൽ സമർപ്പിച്ചതാണ്.
സൈന്യത്തിന്റെ ആയുധബലം കൂട്ടുന്നതിനായി 16,500 കോടി രൂപയുടെ പദ്ധതി പ്രതിരോധ മന്ത്രാലയം മുന്നോട്ടു വെച്ചിരുന്നു. 2019 ആകുന്പോഴേ ക്കും ആയുധ ദൗർലഭ്യം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയാറാക്കിയത്. എന്നാൽ, ഇതിനായി ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു.
ഉറി സൈനിക ക്യാന്പിൽ നടന്ന ഭീകരാക്രമണത്തെ ചെറുക്കുന്നതിനായി 20,000 കോടി രൂപയുടെ ആയുധങ്ങളാണ് സൈന്യം ഉപയോഗിച്ചത്. ഇതിന് ശേഷം ആയുധ ശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
ആയുധക്ഷാമം ഉടൻ പരിഹരിക്കും
ന്യൂഡൽഹി: ആയുധ ശേഷിയിൽ ഇന്ത്യൻ സേനയ്ക്കുള്ള കുറവ് ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് സർക്കാർ. അടുത്ത മാസം ആദ്യം മുതൽ യുദ്ധ സാമഗ്രികൾ വിതരണം ചെയ്യും. അടുത്ത വർഷം അവസാനത്തോടെ 40 ദിവസം യുദ്ധമുഖത്ത് നിലയുറപ്പിക്കാൻ തക്ക വിധത്തിൽ സൈന്യത്തെ സജ്ജമാക്കും വിദേശ വിതരണക്കാരിൽ നിന്നുൾപ്പെടെയുള്ള ആയുധ സാമഗ്രികൾ ഇറക്കുമതിക്കു തയാറായിരിക്കുകയാണെന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഉറി ഭീകരാക്രമണത്തിനു ശേഷം 12,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കഴിഞ്ഞ വർഷം അവസാനം ഓർഡർ നൽകിയത് സിഎജി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അടിയന്തര ഘട്ടത്തിൽ യുദ്ധസന്നദ്ധരാകാൻ വിതരണം ചെയ്ത ആയുധങ്ങളുടെ കണക്കുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. അടിയന്തരാവശ്യത്തിനുള്ള യുദ്ധസാമഗ്രികൾ വാങ്ങുന്നതിനുള്ള നിർദേശം കരസേന ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ ശരത് ചന്ദിനു നൽകിയതിനു പിന്നാലെയാണു സിഎജി റിപ്പോർട്ട് വന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.
സെബി മാത്യു
2013നു ശേഷം സൈന്യത്തിന്റെ ആയുധശേഷിയും കാര്യക്ഷമതയും വർധിപ്പിക്കാനുള്ള ഒരു നീക്കവും സർക്കാർ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും കഴിഞ്ഞ ദിവസം പാർലമെന്റിൽ വച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ദീർഘനാൾ നീണ്ടു നിൽക്കുന്ന ഒരു യുദ്ധ സാഹചര്യം വന്നു ചേർന്നാൽ പ്രതിരോധത്തിന് നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിനാകില്ലെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്.
യുദ്ധ സജ്ജമാകാൻ സൈന്യത്തിന് 152 തരം ആയുധങ്ങൾ അത്യാവശ്യമാണ്. ഇതിൽ ഇന്ത്യൽ സൈന്യത്തിന്റെ കൈവശം നിലവിൽ 55 ശതമാനം ആയുധങ്ങൾ മാത്രമാണുള്ളത്. ഇതുവച്ച് വെറും 15 ദിവസം മാത്രമേ യുദ്ധമുഖത്ത് പിടിച്ചു നിൽക്കാനാകൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധ വിഭാഗത്തിന്റെ ആയുധ ശേഖരത്തിൽ കുറവുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടാമത്തെ സിഎജി റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. കേന്ദ്ര നിയന്ത്രണത്തിലുള്ള ആയുധ സംഭരണ ശാലയായ ഓർഡ്നൻസ് ഫാക്ടറി ബോർഡ് (ഒഎഫ്ബി) ആണ് സൈന്യത്തിന് ആവശ്യമായ ആയുധങ്ങളുടെ 90 ശതമാനവും വാങ്ങുന്നത്. എന്നാൽ, സൈന്യം ആവശ്യപ്പെട്ട ആയുധങ്ങൾ വാങ്ങാൻ പോലും ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നാണു റിപ്പോർട്ടിൽ പറയുന്നത്. വാങ്ങാനുള്ള ആയുധങ്ങളുടെ പട്ടിക സൈന്യം 2009ൽ സമർപ്പിച്ചതാണ്.
സൈന്യത്തിന്റെ ആയുധബലം കൂട്ടുന്നതിനായി 16,500 കോടി രൂപയുടെ പദ്ധതി പ്രതിരോധ മന്ത്രാലയം മുന്നോട്ടു വെച്ചിരുന്നു. 2019 ആകുന്പോഴേ ക്കും ആയുധ ദൗർലഭ്യം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയാറാക്കിയത്. എന്നാൽ, ഇതിനായി ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു.
ഉറി സൈനിക ക്യാന്പിൽ നടന്ന ഭീകരാക്രമണത്തെ ചെറുക്കുന്നതിനായി 20,000 കോടി രൂപയുടെ ആയുധങ്ങളാണ് സൈന്യം ഉപയോഗിച്ചത്. ഇതിന് ശേഷം ആയുധ ശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
ആയുധക്ഷാമം ഉടൻ പരിഹരിക്കും
ന്യൂഡൽഹി: ആയുധ ശേഷിയിൽ ഇന്ത്യൻ സേനയ്ക്കുള്ള കുറവ് ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് സർക്കാർ. അടുത്ത മാസം ആദ്യം മുതൽ യുദ്ധ സാമഗ്രികൾ വിതരണം ചെയ്യും. അടുത്ത വർഷം അവസാനത്തോടെ 40 ദിവസം യുദ്ധമുഖത്ത് നിലയുറപ്പിക്കാൻ തക്ക വിധത്തിൽ സൈന്യത്തെ സജ്ജമാക്കും വിദേശ വിതരണക്കാരിൽ നിന്നുൾപ്പെടെയുള്ള ആയുധ സാമഗ്രികൾ ഇറക്കുമതിക്കു തയാറായിരിക്കുകയാണെന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഉറി ഭീകരാക്രമണത്തിനു ശേഷം 12,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കഴിഞ്ഞ വർഷം അവസാനം ഓർഡർ നൽകിയത് സിഎജി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അടിയന്തര ഘട്ടത്തിൽ യുദ്ധസന്നദ്ധരാകാൻ വിതരണം ചെയ്ത ആയുധങ്ങളുടെ കണക്കുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. അടിയന്തരാവശ്യത്തിനുള്ള യുദ്ധസാമഗ്രികൾ വാങ്ങുന്നതിനുള്ള നിർദേശം കരസേന ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ ശരത് ചന്ദിനു നൽകിയതിനു പിന്നാലെയാണു സിഎജി റിപ്പോർട്ട് വന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.
സെബി മാത്യു