ന്യൂഡൽഹി: ഞെട്ടിപ്പിക്കുന്ന അലംഭാവമാണ് ഇന്ത്യൻ നാവിക സേനയിലെ വലിയ അപകടങ്ങൾക്കു വഴിവച്ചതെന്നു കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. 20 നാവികരുടെ മരണത്തിനിടയാക്കിയ മുങ്ങിക്കപ്പൽ അപകടങ്ങൾ ഉൾപ്പെടെയുള്ളവ ഉദ്ധരിച്ചാണ് സിഎജിയുടെ റിപ്പോർട്ട്. ഐഎൻഎസ് സിന്ധുരക്ഷക് മുങ്ങിക്കപ്പൽ പൊട്ടിത്തെറിയുണ്ടായ ശേഷം മുങ്ങി 18 നാവികരാണു മരി ച്ചത്. മറ്റൊരു മുങ്ങിക്കപ്പലായ ഐഎൻഎസ് സിന്ധുരത്നയി ൽ ഉണ്ടായ തീപിടിത്തത്തിൽ ര ണ്ടു നാവി കരും മരിച്ചു.
സിന്ധുരക്ഷകിന്റെ പ്രവർത്തന സംവിധാനം ഒരു തരത്തിലും ന്യായീകരിക്കാവുന്ന തരത്തിലല്ലായിരുന്നെന്നാണു സിഎജി ചൂണ്ടിക്കാട്ടുന്നത്. കാലപ്പഴക്കം ചെന്ന ആയുധ സംവിധാനങ്ങളുമായാണ് സിന്ധുരക്ഷക് സഞ്ചരിച്ചിരുന്നത്.
2007 മുതൽ 2016 വരെയുള്ള കാലത്ത് 38 യുദ്ധക്കപ്പലുകൾ അപകടത്തിൽപെട്ടിട്ടുണ്ട്. ഇതുവരെ സുരക്ഷയ്ക്കായി നാവികസേന ഒന്നും തന്നെ ചെയ്തിട്ടില്ല. നാവിക സേനയുടെ നിലവിലെ സുരക്ഷാ സമിതി സ്വയംഭരണ സംവിധാനത്തിലാണു പ്രവർത്തിക്കുന്നത്. സമിതിയെ ഉടച്ചു വാർക്കണമെന്നും സിഎജി റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
സിന്ധുരക്ഷകിന്റെ പ്രവർത്തന സംവിധാനം ഒരു തരത്തിലും ന്യായീകരിക്കാവുന്ന തരത്തിലല്ലായിരുന്നെന്നാണു സിഎജി ചൂണ്ടിക്കാട്ടുന്നത്. കാലപ്പഴക്കം ചെന്ന ആയുധ സംവിധാനങ്ങളുമായാണ് സിന്ധുരക്ഷക് സഞ്ചരിച്ചിരുന്നത്.
2007 മുതൽ 2016 വരെയുള്ള കാലത്ത് 38 യുദ്ധക്കപ്പലുകൾ അപകടത്തിൽപെട്ടിട്ടുണ്ട്. ഇതുവരെ സുരക്ഷയ്ക്കായി നാവികസേന ഒന്നും തന്നെ ചെയ്തിട്ടില്ല. നാവിക സേനയുടെ നിലവിലെ സുരക്ഷാ സമിതി സ്വയംഭരണ സംവിധാനത്തിലാണു പ്രവർത്തിക്കുന്നത്. സമിതിയെ ഉടച്ചു വാർക്കണമെന്നും സിഎജി റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.