ന്യൂഡൽഹി: നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി സഞ്ജയ് കോഠാരിയെ നിയമിച്ചു. ഇതുൾപ്പടെ രാഷ്ട്രപതി ഭവനിൽ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി നടത്തി. പബ്ലിക് എന്റർപ്രൈസസ് സെലക്ഷ ൻ ബോർഡ് ചെയർമാനായിരുന്നു കോഠാരി. മുതിർന്ന പത്രപ്രവർത്തകൻ അശോക് മാലിക് ആണ് രാംനാഥ് കോവിന്ദിന്റെ മാധ്യമ സെക്രട്ടറി.
ഗുജറാത്ത് കേഡർ ഫോറസ്റ്റ് സർവീസ് ഓഫീസർ ഭരത് ലാൽ ആണ് നിയുക്ത രാഷ്ട്രപതിയുടെ ജോയിന്റ് സെക്രട്ടറി. ഹരിയാന കേഡറിലുള്ള 1978 ബാച്ച് ഐഎഎസ് ഓഫീസറാണ് സഞ്ജയ് കോഠാരി. കഴിഞ്ഞ വർഷം ജൂണിലാണു പഴ്സണേൽ ആൻഡ് ട്രെയിനിംഗ് വകുപ്പു സെക്രട്ടറിയായി വിരമിച്ചത്. 2016 നവംബറിൽ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായി നിയമിതനായി.
രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായിരുന്നു വേണു രാജാമണി നെതർലൻഡ്സ് അംബാസഡറായി ചുമതലയേറ്റു കഴിഞ്ഞ മാസം പോയിരുന്നു. ഇദ്ദേഹത്തിന്റെ പകരക്കാരനായാണ് അശോക് മാലിക്കിന്റെ നിയമനം. റിലയൻസിനു കീഴിലുള്ള ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ മുൻ മേധാവിയായിരുന്ന അശോക് മാലിക് പ്രമുഖ കോളമിസ്റ്റ് കൂടിയാണ്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ടെലഗ്രാഫ്, ഇന്ത്യൻ എക്സ്പ്രസ് എന്നിവിടങ്ങളിൽ ജോലിനോക്കിയിട്ടുണ്ട്.
ഗുജറാത്ത് കേഡർ ഫോറസ്റ്റ് സർവീസ് ഓഫീസർ ഭരത് ലാൽ ആണ് നിയുക്ത രാഷ്ട്രപതിയുടെ ജോയിന്റ് സെക്രട്ടറി. ഹരിയാന കേഡറിലുള്ള 1978 ബാച്ച് ഐഎഎസ് ഓഫീസറാണ് സഞ്ജയ് കോഠാരി. കഴിഞ്ഞ വർഷം ജൂണിലാണു പഴ്സണേൽ ആൻഡ് ട്രെയിനിംഗ് വകുപ്പു സെക്രട്ടറിയായി വിരമിച്ചത്. 2016 നവംബറിൽ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായി നിയമിതനായി.
രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായിരുന്നു വേണു രാജാമണി നെതർലൻഡ്സ് അംബാസഡറായി ചുമതലയേറ്റു കഴിഞ്ഞ മാസം പോയിരുന്നു. ഇദ്ദേഹത്തിന്റെ പകരക്കാരനായാണ് അശോക് മാലിക്കിന്റെ നിയമനം. റിലയൻസിനു കീഴിലുള്ള ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ മുൻ മേധാവിയായിരുന്ന അശോക് മാലിക് പ്രമുഖ കോളമിസ്റ്റ് കൂടിയാണ്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ടെലഗ്രാഫ്, ഇന്ത്യൻ എക്സ്പ്രസ് എന്നിവിടങ്ങളിൽ ജോലിനോക്കിയിട്ടുണ്ട്.