ന്യൂഡൽഹി: ആർഎസ്പി നേതാവും മുൻമന്ത്രിയുമായ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കുളിമുറിയിൽ തെന്നിവീണു പരിക്കേറ്റു. നേരിയ പൊട്ടലുള്ളതിനാൽ വലതുകൈയിൽ പ്ലാസ്റ്റർ ഇട്ടു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം ടെലിഫോണിൽ വിളിച്ച് പ്രേമചന്ദ്രനുമായി സംസാരിച്ചത്. ഡൽഹിയിലുണ്ടായിരുന്ന ആർഎസ്പിനേതാക്കളെല്ലാം ആശുപത്രിയിൽ നേരിട്ടെത്തി. കേന്ദ്രമന്ത്രിമാർ, കക്ഷി നേതാക്കൾ, എംപിമാർ തുടങ്ങിയവരും ടെലിഫോണിൽ വിളിച്ചു സംസാരിച്ചു. പ്രേമചന്ദ്രന്റെ ഭാര്യ ഡോ. ഗീതയും മകൻ കാർത്തിക്കും ആശുപത്രിയിലുണ്ട്.
ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം ടെലിഫോണിൽ വിളിച്ച് പ്രേമചന്ദ്രനുമായി സംസാരിച്ചത്. ഡൽഹിയിലുണ്ടായിരുന്ന ആർഎസ്പിനേതാക്കളെല്ലാം ആശുപത്രിയിൽ നേരിട്ടെത്തി. കേന്ദ്രമന്ത്രിമാർ, കക്ഷി നേതാക്കൾ, എംപിമാർ തുടങ്ങിയവരും ടെലിഫോണിൽ വിളിച്ചു സംസാരിച്ചു. പ്രേമചന്ദ്രന്റെ ഭാര്യ ഡോ. ഗീതയും മകൻ കാർത്തിക്കും ആശുപത്രിയിലുണ്ട്.