കാബൂൾ: ഹെൽമന്ദ് പ്രവിശ്യയിലെ ഗെരെഷ്ക് ഡിസ്ട്രിക്ടിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കമാൻഡർമാർ ഉൾപ്പെടെ 16 അഫ്ഗാൻ പോലീസുകാർ കൊല്ലപ്പെട്ടു. ഏതാനും പേർക്കു പരിക്കേറ്റു. താലിബാൻകാരെന്നു കരുതിയാണ് പോലീസുകാർക്ക് എതിരേ വ്യോമാക്രമണം നടത്തിയതെന്നു പറയപ്പെടുന്നു. താലിബാന് ഏറെ സ്വാധീനമുള്ള പ്രദേശമാണിത്.
അബദ്ധം പറ്റിയെന്നും അഫ്ഗാൻ പോലീസുകാർക്ക് ജീവഹാനി നേരിട്ടതിൽ ഖേദിക്കുന്നുവെന്നും നാറ്റോ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നാറ്റോ അനുശോചനം അറിയിച്ചു. വ്യോമാക്രണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
യുഎസിന്റെ പിഴവെടിയേറ്റ് അഫ്ഗാൻ സൈനികരും സിവിലിയന്മാരും കൊല്ലപ്പെട്ട സംഭവങ്ങൾ ഇതിനുമുന്പും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയിൽ സാൻഗിൻ പ്രദേശത്തുണ്ടായ യുഎസ് വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 18 അഫ്ഗാൻ സിവിലിയന്മാർ കൊല്ലപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിൽ ഖുണ്ഡൂസിലുണ്ടായ യുഎസ് വ്യോമാക്രമണം 32 സിവിലിയന്മാരുടെ ജീവഹാനിക്കിടയാക്കി.
2015 ഒക്ടോബറിൽ ഖുണ്ഡൂസിലെ ആശുപത്രിയിൽ യുഎസ് യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ രോഗികളും സ്റ്റാഫും ഉൾപ്പെടെ 42 പേർ കൊല്ലപ്പെട്ടത് അന്തർദേശീയ തലത്തിൽ വൻരോഷത്തിനിടയാക്കി. ഈ സംഭവത്തിൽ തങ്ങളുടെ 16 സൈനികർക്ക് എതിരേ യുഎസ് അച്ചടക്കനടപടി സ്വീകരിച്ചു.
അബദ്ധം പറ്റിയെന്നും അഫ്ഗാൻ പോലീസുകാർക്ക് ജീവഹാനി നേരിട്ടതിൽ ഖേദിക്കുന്നുവെന്നും നാറ്റോ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നാറ്റോ അനുശോചനം അറിയിച്ചു. വ്യോമാക്രണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
യുഎസിന്റെ പിഴവെടിയേറ്റ് അഫ്ഗാൻ സൈനികരും സിവിലിയന്മാരും കൊല്ലപ്പെട്ട സംഭവങ്ങൾ ഇതിനുമുന്പും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയിൽ സാൻഗിൻ പ്രദേശത്തുണ്ടായ യുഎസ് വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 18 അഫ്ഗാൻ സിവിലിയന്മാർ കൊല്ലപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിൽ ഖുണ്ഡൂസിലുണ്ടായ യുഎസ് വ്യോമാക്രമണം 32 സിവിലിയന്മാരുടെ ജീവഹാനിക്കിടയാക്കി.
2015 ഒക്ടോബറിൽ ഖുണ്ഡൂസിലെ ആശുപത്രിയിൽ യുഎസ് യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ രോഗികളും സ്റ്റാഫും ഉൾപ്പെടെ 42 പേർ കൊല്ലപ്പെട്ടത് അന്തർദേശീയ തലത്തിൽ വൻരോഷത്തിനിടയാക്കി. ഈ സംഭവത്തിൽ തങ്ങളുടെ 16 സൈനികർക്ക് എതിരേ യുഎസ് അച്ചടക്കനടപടി സ്വീകരിച്ചു.