ജറുസലം: വെസ്റ്റ്ബാങ്കിൽ രമല്ലയ്ക്കു സമീപം ഹലാമിഷിൽ പലസ്തീൻകാരൻ മൂന്ന് ഇസ്രേലികളെ വീട്ടിൽ കയറി കുത്തിക്കൊന്നു. കരച്ചിൽ കേട്ട് എത്തിയ ഇസ്രേലി പോലീസുകാരൻ നടത്തിയ വെടിവയ്പിൽ അക്രമിക്കു പരിക്കേറ്റു. വെസ്റ്റ്ബാങ്കിലേക്ക് ഇസ്രയേൽ കൂടുതൽ സൈന്യത്തെ അയച്ചു.
അക്രമിയെ തിരിച്ചറിഞ്ഞെന്നും അയാളുടെ വീട് ഇടിച്ചുനിരത്തുമെന്നും പ്രതിരോധമന്ത്രി ലീബർമാൻ അറിയിച്ചു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ വെള്ളിയാഴ്ച മൂന്നു പലസ്തീൻകാർ കൊല്ലപ്പെട്ടു.
അൽ അക്സാ മോസ്കിലെ പ്രവേശന കവാടത്തിലെ മെറ്റൽ ഡിറ്റക്ടർ നീക്കം ചെയ്യാൻ ഇസ്രയേൽ വിസമ്മതിച്ചതിനെത്തുടർന്നു പലസ്തീൻകാർ പ്രതിഷേധം തുടരുകയാണ്.
അക്രമിയെ തിരിച്ചറിഞ്ഞെന്നും അയാളുടെ വീട് ഇടിച്ചുനിരത്തുമെന്നും പ്രതിരോധമന്ത്രി ലീബർമാൻ അറിയിച്ചു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ വെള്ളിയാഴ്ച മൂന്നു പലസ്തീൻകാർ കൊല്ലപ്പെട്ടു.
അൽ അക്സാ മോസ്കിലെ പ്രവേശന കവാടത്തിലെ മെറ്റൽ ഡിറ്റക്ടർ നീക്കം ചെയ്യാൻ ഇസ്രയേൽ വിസമ്മതിച്ചതിനെത്തുടർന്നു പലസ്തീൻകാർ പ്രതിഷേധം തുടരുകയാണ്.