ന്യൂഡൽഹി: പ്രവാസി വോട്ടവകാശം നടപ്പാക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു.
ഇക്കാര്യം അംഗീകരിച്ച ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച്, ഭേദഗതി നിയമ ബിൽ എത്ര സമയത്തിനുള്ളിൽ രൂപീകരിക്കാമെന്നു രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നു സർക്കാരിനോടു നിർദേശിച്ചു. പ്രവാസി വോട്ടവകാശം നടപ്പാക്കാൻ ജനപ്രാതിനിധ്യ നിയമമാണോ ചട്ടങ്ങളാണോ ഭേദഗതി ചെയ്യേണ്ടതെന്ന് അറിയിക്കാൻ കഴിഞ്ഞാഴ്ച സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രവാസികൾക്ക് തങ്ങൾ ആയിരിക്കുന്ന സ്ഥലത്തുനിന്നു വോട്ട് ചെയ്യാവുന്ന വിധത്തിൽ ഇ-ബാലറ്റ് സംവിധാനം ഏർപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിരുന്നു. പ്രവാസി വോട്ടവകാശം നടപ്പിലാക്കിയിരുന്നെങ്കിലും പ്രവാസി വോട്ടർമാർ സ്വന്തം മണ്ഡലത്തിലുണ്ടെങ്കിലേ വോട്ടവകാശം വിനിയോഗിക്കാനാകുമായിരുന്നുള്ളൂ.
മലയാളി പ്രവാസിയായ വി.പി. ഷംസീറും ബ്രിട്ടൻ ആസ്ഥാനമായുള്ള പ്രവാസി സംഘടനയുടെ ചെയർമാൻ നഗേന്ദർ ചിന്ദവും നൽകിയ ഹർജിയിലാണു കോടതിയുടെ ഇടപെടൽ.
ഇക്കാര്യം അംഗീകരിച്ച ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച്, ഭേദഗതി നിയമ ബിൽ എത്ര സമയത്തിനുള്ളിൽ രൂപീകരിക്കാമെന്നു രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നു സർക്കാരിനോടു നിർദേശിച്ചു. പ്രവാസി വോട്ടവകാശം നടപ്പാക്കാൻ ജനപ്രാതിനിധ്യ നിയമമാണോ ചട്ടങ്ങളാണോ ഭേദഗതി ചെയ്യേണ്ടതെന്ന് അറിയിക്കാൻ കഴിഞ്ഞാഴ്ച സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രവാസികൾക്ക് തങ്ങൾ ആയിരിക്കുന്ന സ്ഥലത്തുനിന്നു വോട്ട് ചെയ്യാവുന്ന വിധത്തിൽ ഇ-ബാലറ്റ് സംവിധാനം ഏർപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിരുന്നു. പ്രവാസി വോട്ടവകാശം നടപ്പിലാക്കിയിരുന്നെങ്കിലും പ്രവാസി വോട്ടർമാർ സ്വന്തം മണ്ഡലത്തിലുണ്ടെങ്കിലേ വോട്ടവകാശം വിനിയോഗിക്കാനാകുമായിരുന്നുള്ളൂ.
മലയാളി പ്രവാസിയായ വി.പി. ഷംസീറും ബ്രിട്ടൻ ആസ്ഥാനമായുള്ള പ്രവാസി സംഘടനയുടെ ചെയർമാൻ നഗേന്ദർ ചിന്ദവും നൽകിയ ഹർജിയിലാണു കോടതിയുടെ ഇടപെടൽ.