ന്യൂഡൽഹി: തദ്ദേശീയമായി നിർമിക്കുന്ന ബോഫോഴ്സ് പീരങ്കിയിൽ മെയ്ഡ് ഇൻ ജർമനി ലേബലോടെ ചൈനീസ് നിർമിത ഭാഗങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹിയിലെ കന്പനിക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.
വിതരണക്കാരായ സിന്ധ് സെയിൽ സിൻഡിക്കറ്റിനും ജബൽപുരിലെ ഗൺസ് കാരിയേജ് ഫാക്ടറി (ജിസിഎഫ്) യിലെ ജീവനക്കാർക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
ബോഫോഴ്സ് തോക്കിന്റെ ഇന്ത്യൻ പതിപ്പായ ധനുഷ് പീരങ്കിയിലാണ് ജർമനിയിൽ നിർമിച്ചെന്ന വ്യാജേന ചൈനീസ് ഭാഗങ്ങൾ കണ്ടെത്തിയത്. കാർഗിൽ യുദ്ധത്തിൽ പട്ടാളം ഏറ്റവും കൂടുതൽ ആശ്രയിച്ചതു ബോഫോ ഴ്സ് പീരങ്കിയെ ആയിരുന്നു. ജിസിഎഫ് ഉദ്യോഗസ്ഥരും വിതരണക്കാരും ഗൂഢാലോചന നടത്തിയാണ് ധനുഷ് നിർമാണത്തിന് വ്യാജഭാഗങ്ങൾ ഉപയോഗിച്ചതെന്നു സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് നിർമിത വയർ റേസ് റോളർ ബെയറിംഗ്, സിആർബി-മെയ്ഡ് ഇൻ ജർമനി എന്ന ലേബലിലാണ് സിന്ധ് സെയിൽ സിൻഡിക്കറ്റ് നല്കിയത്. പീരങ്കയുടെ പ്രധാന ഭാഗമാണ് വയർ റേസ് റോളർ ബെയറിംഗ്. നാല് ബെയറിംഗിനായി 2013 ൽ 35.38 ലക്ഷം രൂപയുടെ കരാറാണ് സിന്ധ് സിൻഡിക്കറ്റിനു നല്കിയത്. ഈ ഓർഡർ 53.07 ലക്ഷം രൂപയ്ക്ക് 2014 ഓഗസ്റ്റ് 27ന് ആറായി ഉയർത്തി.
2014 ഏപ്രിൽ ഏഴിനും ഓഗസ്റ്റ് 12നും ഇടയിൽ കന്പനി ഇത്തരം രണ്ട് ബെയറിംഗുകൾ നല്കി. കന്പനി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ സിആർബി ആന്റിബ്സ്ടെക്സ്, ജർമനിയാണ് ബെയറിംഗുകൾ നിർമിച്ചത്. എന്നാൽ, ജിസിഎഫ് നടത്തിയ പരിശോധനയിൽ ബെയറിംഗുകൾ കാര്യക്ഷമമല്ലെന്നു കണ്ടെത്തി. നിർമാണത്തിലെ പിശകാണെന്നും ബെയറിംഗുകൾ മാറ്റി നല്കാമെന്നും വിതരണക്കാർ അറിയിച്ചു. ഇതേത്തുടർന്ന് ബിസിഎഫ്, ജബൽപൂർ അധികൃതർ ഈ ബെയറിംഗുകൾ സ്വീകരിക്കുകയായിരുന്നു. ജർമൻ കന്പനി ഇത്തരം ബെയറിംഗുകൾ നിർമിക്കുന്നില്ലെന്നു സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ചൈനയിലെ സിനോ യുണൈറ്റഡ് ഇൻഡസ്ട്രിയിൽനിന്നാണു സിന്ധ് സിൻഡിക്കറ്റ് ആറു ബെയറിംഗുകളും വാങ്ങിയത്. സിന്ധ് സിൻഡിക്കറ്റും ചൈനീസ് കന്പനിയും കൈമാറിയ ഇ-മെയിലുകൾ സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ജർമൻ കന്പനിയുടെ പേരിൽ വ്യാജ ലെറ്റർ ഹെഡ് ഉണ്ടാക്കുകയായിരുന്നെന്നും കണ്ടെത്തി.
വിതരണക്കാരായ സിന്ധ് സെയിൽ സിൻഡിക്കറ്റിനും ജബൽപുരിലെ ഗൺസ് കാരിയേജ് ഫാക്ടറി (ജിസിഎഫ്) യിലെ ജീവനക്കാർക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
ബോഫോഴ്സ് തോക്കിന്റെ ഇന്ത്യൻ പതിപ്പായ ധനുഷ് പീരങ്കിയിലാണ് ജർമനിയിൽ നിർമിച്ചെന്ന വ്യാജേന ചൈനീസ് ഭാഗങ്ങൾ കണ്ടെത്തിയത്. കാർഗിൽ യുദ്ധത്തിൽ പട്ടാളം ഏറ്റവും കൂടുതൽ ആശ്രയിച്ചതു ബോഫോ ഴ്സ് പീരങ്കിയെ ആയിരുന്നു. ജിസിഎഫ് ഉദ്യോഗസ്ഥരും വിതരണക്കാരും ഗൂഢാലോചന നടത്തിയാണ് ധനുഷ് നിർമാണത്തിന് വ്യാജഭാഗങ്ങൾ ഉപയോഗിച്ചതെന്നു സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് നിർമിത വയർ റേസ് റോളർ ബെയറിംഗ്, സിആർബി-മെയ്ഡ് ഇൻ ജർമനി എന്ന ലേബലിലാണ് സിന്ധ് സെയിൽ സിൻഡിക്കറ്റ് നല്കിയത്. പീരങ്കയുടെ പ്രധാന ഭാഗമാണ് വയർ റേസ് റോളർ ബെയറിംഗ്. നാല് ബെയറിംഗിനായി 2013 ൽ 35.38 ലക്ഷം രൂപയുടെ കരാറാണ് സിന്ധ് സിൻഡിക്കറ്റിനു നല്കിയത്. ഈ ഓർഡർ 53.07 ലക്ഷം രൂപയ്ക്ക് 2014 ഓഗസ്റ്റ് 27ന് ആറായി ഉയർത്തി.
2014 ഏപ്രിൽ ഏഴിനും ഓഗസ്റ്റ് 12നും ഇടയിൽ കന്പനി ഇത്തരം രണ്ട് ബെയറിംഗുകൾ നല്കി. കന്പനി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ സിആർബി ആന്റിബ്സ്ടെക്സ്, ജർമനിയാണ് ബെയറിംഗുകൾ നിർമിച്ചത്. എന്നാൽ, ജിസിഎഫ് നടത്തിയ പരിശോധനയിൽ ബെയറിംഗുകൾ കാര്യക്ഷമമല്ലെന്നു കണ്ടെത്തി. നിർമാണത്തിലെ പിശകാണെന്നും ബെയറിംഗുകൾ മാറ്റി നല്കാമെന്നും വിതരണക്കാർ അറിയിച്ചു. ഇതേത്തുടർന്ന് ബിസിഎഫ്, ജബൽപൂർ അധികൃതർ ഈ ബെയറിംഗുകൾ സ്വീകരിക്കുകയായിരുന്നു. ജർമൻ കന്പനി ഇത്തരം ബെയറിംഗുകൾ നിർമിക്കുന്നില്ലെന്നു സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ചൈനയിലെ സിനോ യുണൈറ്റഡ് ഇൻഡസ്ട്രിയിൽനിന്നാണു സിന്ധ് സിൻഡിക്കറ്റ് ആറു ബെയറിംഗുകളും വാങ്ങിയത്. സിന്ധ് സിൻഡിക്കറ്റും ചൈനീസ് കന്പനിയും കൈമാറിയ ഇ-മെയിലുകൾ സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ജർമൻ കന്പനിയുടെ പേരിൽ വ്യാജ ലെറ്റർ ഹെഡ് ഉണ്ടാക്കുകയായിരുന്നെന്നും കണ്ടെത്തി.