ന്യൂഡൽഹി: രാജ്യസഭയിൽ ബുധനാഴ്ച നടത്തിയ പരാമർശത്തിന്റെ പേരിൽ യുവമോർച്ച പ്രവർത്തകരുടെ വധഭീഷണി നേരിടുന്നുവെന്നു സമാജ് വാദി പാർട്ടി എംപി നരേഷ് അഗർവാൾ. ഹൈന്ദവ ദൈവങ്ങളെ മദ്യവുമായി ബന്ധപ്പെടുത്തി പരാമർശം നടത്തിയ എംപിയുടെ വാക്കുകൾ സഭാ രേഖകളിൽനിന്നു നീക്കം ചെയ്തിരുന്നു.
ഭരണപക്ഷം ഈ പരാമർശത്തിനെതിരേ സഭയിൽ ശക്തമായി പ്രതിഷേധം ഉയർത്തിയിരുന്നു. സഭാരേഖകളിൽ നിന്നു നീക്കം ചെയ്ത നരേഷ് അഗർവാളിന്റെ പരാമർശം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഉയർത്തിയ ബഹളത്തിൽ സഭ നടപടികൾ തടസപ്പെട്ടു.
സഭയ്ക്കുള്ളിലെ തന്റെ പരാമർശങ്ങൾ ചട്ടം ലംഘിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീഷണിക്കു പുറമേ വീടിനു നേർക്ക് അക്രമവും ഉണ്ടായെന്നും നരേഷ് അഗർവാൾ പറഞ്ഞു. സഭാരേഖകളിൽനിന്നു നീക്കംചെയ്ത പരാമർശം വാർത്തയായതിനെതിരേ പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ പ്രതിഷേധമുയർത്തി. ഈ വിഷയം നോട്ടീസ് നൽകിയാൽ പരിഹരിക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. സഭാരേഖകളിൽനിന്നു നീക്കം ചെയ്ത പരാമർശങ്ങൾ ആർക്കുംതന്നെ പ്രസിദ്ധീകരിക്കാൻ അവകാശമില്ലെന്നും ഈ പരാമർശങ്ങളുടെ പേരിൽ ആർക്കും കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും ഉപാധ്യക്ഷൻ വ്യക്തമാക്കി.
നരേഷ് അഗർവാളിനെതിരേ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തിയിരുന്നു.
പാർലെന്റിനു പുറത്തു വച്ചാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയിരുന്നതെങ്കിൽ എംപി ഇതിനോടകം അറസ്റ്റിലാകുമായിരുന്നു എന്നായിരുന്നു ജയ്റ്റ്ലിയുടെ മുന്നറിയിപ്പ്.
ഭരണപക്ഷം ഈ പരാമർശത്തിനെതിരേ സഭയിൽ ശക്തമായി പ്രതിഷേധം ഉയർത്തിയിരുന്നു. സഭാരേഖകളിൽ നിന്നു നീക്കം ചെയ്ത നരേഷ് അഗർവാളിന്റെ പരാമർശം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഉയർത്തിയ ബഹളത്തിൽ സഭ നടപടികൾ തടസപ്പെട്ടു.
സഭയ്ക്കുള്ളിലെ തന്റെ പരാമർശങ്ങൾ ചട്ടം ലംഘിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീഷണിക്കു പുറമേ വീടിനു നേർക്ക് അക്രമവും ഉണ്ടായെന്നും നരേഷ് അഗർവാൾ പറഞ്ഞു. സഭാരേഖകളിൽനിന്നു നീക്കംചെയ്ത പരാമർശം വാർത്തയായതിനെതിരേ പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ പ്രതിഷേധമുയർത്തി. ഈ വിഷയം നോട്ടീസ് നൽകിയാൽ പരിഹരിക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. സഭാരേഖകളിൽനിന്നു നീക്കം ചെയ്ത പരാമർശങ്ങൾ ആർക്കുംതന്നെ പ്രസിദ്ധീകരിക്കാൻ അവകാശമില്ലെന്നും ഈ പരാമർശങ്ങളുടെ പേരിൽ ആർക്കും കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും ഉപാധ്യക്ഷൻ വ്യക്തമാക്കി.
നരേഷ് അഗർവാളിനെതിരേ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തിയിരുന്നു.
പാർലെന്റിനു പുറത്തു വച്ചാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയിരുന്നതെങ്കിൽ എംപി ഇതിനോടകം അറസ്റ്റിലാകുമായിരുന്നു എന്നായിരുന്നു ജയ്റ്റ്ലിയുടെ മുന്നറിയിപ്പ്.