ലക്നോ: മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയുടെ ഗൺമാനും പരിചാരകനും അറസ്റ്റിൽ. വാരണാസി കന്റോൺമെന്റ് എംഎൽഎ സൗരഭ് ശ്രീവാസ്തവയുടെ ഗൺമാൻ മനോജ് തിവാരി, പരിചാരകൻ സോഹൻലാൽ എന്നിവരാണ് അറസ്റ്റിലായത്. സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചതെന്നു പെൺകുട്ടി പരാതിയിൽ ആരോപിച്ചു.
എംഎൽഎയുടെ ഔദ്യോഗികവസതിയിലെ ഗാരേജിൽവച്ചായിരുന്നു പീഡനശ്രമം. ഗൺമാൻ മനോജിന് കാണണമെന്നാവശ്യപ്പെട്ട് പരിചാരകൻ സോഹൻലാൽ ഇന്നലെ പുലർച്ചെ മൂന്നിന് പെൺകുട്ടിയെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരികയായിരുന്നു. പതിനായിരം രൂപ തന്നില്ലെങ്കിൽ പെൺകുട്ടിയുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഗൺമാൻ ഭീഷണിപ്പെടുത്തി. തന്റെ കയ്യിൽ പണമില്ലെന്നു പറഞ്ഞപ്പോൾ മനോജ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നുപെൺകുട്ടി പരാതിയിൽ പറയുന്നു. എന്നാൽ മാനഭംഗശ്രമം വിജയിച്ചില്ല. പെൺകുട്ടിയുടെ ഒച്ചയും ബഹളവും കേട്ടെത്തിയ അയൽക്കാർ രക്ഷപ്പെടുത്തി.
എംഎൽഎയുടെ ഔദ്യോഗികവസതിയിലെ ഗാരേജിൽവച്ചായിരുന്നു പീഡനശ്രമം. ഗൺമാൻ മനോജിന് കാണണമെന്നാവശ്യപ്പെട്ട് പരിചാരകൻ സോഹൻലാൽ ഇന്നലെ പുലർച്ചെ മൂന്നിന് പെൺകുട്ടിയെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരികയായിരുന്നു. പതിനായിരം രൂപ തന്നില്ലെങ്കിൽ പെൺകുട്ടിയുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഗൺമാൻ ഭീഷണിപ്പെടുത്തി. തന്റെ കയ്യിൽ പണമില്ലെന്നു പറഞ്ഞപ്പോൾ മനോജ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നുപെൺകുട്ടി പരാതിയിൽ പറയുന്നു. എന്നാൽ മാനഭംഗശ്രമം വിജയിച്ചില്ല. പെൺകുട്ടിയുടെ ഒച്ചയും ബഹളവും കേട്ടെത്തിയ അയൽക്കാർ രക്ഷപ്പെടുത്തി.