ന്യൂഡൽഹി: ഡിജിറ്റൽ യുഗത്തിലേക്കു കുതിക്കുന്പോഴും രാജ്യത്ത് ശൈശവവിവാഹങ്ങളിൽ കുറവുണ്ടാകുന്നില്ലെന്ന് പഠന റിപ്പോർട്ട്. ലോകത്തെ മൊത്തം ബാലവധുക്കളിൽ 33 ശതമാനവും ഇന്ത്യയിലാണെന്ന് ആക്ഷൻ എയ്ഡ് ഇന്ത്യ എന്ന സംഘടനയുടെ റിപ്പോർട്ടിൽ വ്യക്തമാകുന്നു. പതിനെട്ടു വയസിനു മുന്പ് വിവാഹിതരായ ഇന്ത്യക്കാരുടെ എണ്ണം 10.3 കോടി വരും. ഇതിൽ 85.2 ശതമാനവും പെൺകുട്ടികളാണ്. ഇന്ത്യയിലെ ബാലവിവാഹിതരുടെ എണ്ണം ഫിലിപ്പീൻസ്(10 കോടി), ജർമനി(8.06 കോടി) എന്നീ രാജ്യങ്ങളിലെ ജനസംഖ്യയേക്കാളും മുകളിലാണ്. ലോകത്ത് ഓരോ മിനിറ്റിലും 28 ബാലവിവാഹങ്ങൾ നടക്കുന്നു. ഇതിൽ രണ്ടെണ്ണം ഇന്ത്യയിലാണ്.
ഗ്രാമീണ മേഖലകളിലാണ് 75 ശതമാനം ബാലവിവാഹങ്ങളും നടക്കുന്നത്. മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ ഏഴു സംസ്ഥാനങ്ങളും.
ബാലവിവാഹം ഉന്മൂലനം ചെയ്യൽ: പുരോഗതിയും വീക്ഷണവും എന്നാണ് റിപ്പോർട്ടിന്റെ പേര്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രാദേശിക വികസനവിഭാഗം അസി. പ്രഫസറായ ശ്രീനിവാസ് ഗോലിയാണ് ഇതു തയാറാക്കിയത്. ബാലവിവാഹം എന്ന പ്രശ്നം മനുഷ്യാവകാശവും ലിംഗനീതിയുമായും ബന്ധപ്പെട്ട ഒന്നു മാത്രമല്ലെന്ന് ഗോലി പറഞ്ഞു. ജനസംഖ്യ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കു പുറമേ, രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെക്കൂടി ബാധിക്കുന്ന വിഷയമാണിത്. ബാലവിവാഹത്തിലൂടെ നൈപുണ്യമുള്ള ജോലിക്കാരെ രാജ്യത്തിനു നഷ്ടമാകുന്നു. ജിഡിപിയിൽ 1.7 ശതമാനം കുറവുവരെ ഇങ്ങനെ ഉണ്ടാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാലവിവാഹങ്ങൾ അവസാനിപ്പിച്ചാൽ രാജ്യത്തെ ശിശുമരണനിരക്ക് വളരെയധികം കുറയ്ക്കാനാകുമെന്ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ച നടിയും സാമൂഹികപ്രവർത്തകയുമായ ഷബാന ആസ്മി പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ ബാലവിവാഹങ്ങൾ കുറയ്ക്കാനാകും. പക്ഷേ, പഠന പുസ്തകങ്ങളിൽവരെ ലിംഗനീതി പ്രതിഫലിക്കുന്നു. അച്ഛൻ ഓഫീസിലും അമ്മ അടുക്കളയിലുമാണെന്നാണ് പുസ്തകങ്ങളിൽ പറയുന്നത്. രണ്ടു പേർക്കും ഓഫീസിൽ പോകാം. രണ്ടുപേർക്കും അടുക്കളയിൽ കയറാം- ആസ്മി ചൂണ്ടിക്കാട്ടി.
ഗ്രാമീണ മേഖലകളിലാണ് 75 ശതമാനം ബാലവിവാഹങ്ങളും നടക്കുന്നത്. മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ ഏഴു സംസ്ഥാനങ്ങളും.
ബാലവിവാഹം ഉന്മൂലനം ചെയ്യൽ: പുരോഗതിയും വീക്ഷണവും എന്നാണ് റിപ്പോർട്ടിന്റെ പേര്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രാദേശിക വികസനവിഭാഗം അസി. പ്രഫസറായ ശ്രീനിവാസ് ഗോലിയാണ് ഇതു തയാറാക്കിയത്. ബാലവിവാഹം എന്ന പ്രശ്നം മനുഷ്യാവകാശവും ലിംഗനീതിയുമായും ബന്ധപ്പെട്ട ഒന്നു മാത്രമല്ലെന്ന് ഗോലി പറഞ്ഞു. ജനസംഖ്യ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കു പുറമേ, രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെക്കൂടി ബാധിക്കുന്ന വിഷയമാണിത്. ബാലവിവാഹത്തിലൂടെ നൈപുണ്യമുള്ള ജോലിക്കാരെ രാജ്യത്തിനു നഷ്ടമാകുന്നു. ജിഡിപിയിൽ 1.7 ശതമാനം കുറവുവരെ ഇങ്ങനെ ഉണ്ടാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാലവിവാഹങ്ങൾ അവസാനിപ്പിച്ചാൽ രാജ്യത്തെ ശിശുമരണനിരക്ക് വളരെയധികം കുറയ്ക്കാനാകുമെന്ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ച നടിയും സാമൂഹികപ്രവർത്തകയുമായ ഷബാന ആസ്മി പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ ബാലവിവാഹങ്ങൾ കുറയ്ക്കാനാകും. പക്ഷേ, പഠന പുസ്തകങ്ങളിൽവരെ ലിംഗനീതി പ്രതിഫലിക്കുന്നു. അച്ഛൻ ഓഫീസിലും അമ്മ അടുക്കളയിലുമാണെന്നാണ് പുസ്തകങ്ങളിൽ പറയുന്നത്. രണ്ടു പേർക്കും ഓഫീസിൽ പോകാം. രണ്ടുപേർക്കും അടുക്കളയിൽ കയറാം- ആസ്മി ചൂണ്ടിക്കാട്ടി.