ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിക്കുമോ എന്നറിയാൻ ഇനി അധികം കാത്തിരിക്കേണ്ട. പാനമഗേറ്റ് അഴിമതിക്കേസിന്റെ വിചാരണ പൂർത്തിയായെന്നു മൂന്നംഗ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. വിധി പിന്നീടു പ്രഖ്യാപിക്കുമെന്നു പറഞ്ഞ കോടതി ഇതിനു കൃത്യതീയതി നിശ്ചയിച്ചില്ല. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ വിധി ഉണ്ടാവുമെന്നാണു കരുതുന്നത്.
ഷരീഫ് കുറ്റക്കാരനാണെന്നു കോടതി പ്രഖ്യാപിച്ചാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനു തത്കാലത്തേക്കെങ്കിലും തിരശീല വീഴും. കേസ് പുനരന്വേഷണത്തിനായി നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കു കൈമാറണമെന്നു വിധിച്ചാൽ അദ്ദേഹത്തിനു തത്കാലം പദവിയിൽ തുടരാം.
പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നലെ ചേർന്ന അടിയന്തര യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തു. നവാസിന്റെ സഹോദരനും പാക് പഞ്ചാബ് മുഖ്യനുമായ ഷഹബാസ് ഷരീഫ്, ഫെഡറൽ മന്ത്രിമാർ, നിയമോപദേഷ്ടാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊൻസെക എന്ന സ്ഥാപനം മുഖേന കള്ളപ്പണം വെളുപ്പിച്ച് ഷരീഫ് കുടുംബം വിദേശത്തു സ്വത്തുവാങ്ങിക്കൂട്ടിയെന്നാണ്ആരോപണം. സംയുക്ത അന്വേഷണ സമിതി തയാറാക്കിയ റിപ്പോർട്ട് പക്ഷപാതപരമാണെന്ന് ഷരീഫ് പറഞ്ഞു. നിയമാനുസൃതമായാണു സ്വത്തു സന്പാദിച്ചതെന്നു വ്യക്തമാക്കിയ ഷരീഫ് രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. പാക് സൈന്യം ഷരീഫിനെതിരാണെന്നാണു റിപ്പോർട്ട്. ജുഡീഷറിയിലെയും സൈന്യത്തിലെയും ചിലർ തന്നെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമിക്കുകയാണെന്ന് ഷരീഫ് അടുത്ത സുഹൃത്തുക്കളോടു പറഞ്ഞതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
ഇതിനിടെ, പാനമഗേറ്റ് അഴിമതി സംബന്ധിച്ചു സംയുക്ത സമിതി തയാറാക്കിയ റിപ്പോർട്ടിലെ പത്താം വാല്യത്തിന്റെ കോപ്പി ഷരീഫിന്റെ അഭിഭാഷകൻ ഖാജാ ഹാരീസിനു നൽകാൻ സുപ്രീംകോടതി നിർദേശിച്ചു.
ഷരീഫ് കുറ്റക്കാരനാണെന്നു കോടതി പ്രഖ്യാപിച്ചാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനു തത്കാലത്തേക്കെങ്കിലും തിരശീല വീഴും. കേസ് പുനരന്വേഷണത്തിനായി നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കു കൈമാറണമെന്നു വിധിച്ചാൽ അദ്ദേഹത്തിനു തത്കാലം പദവിയിൽ തുടരാം.
പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നലെ ചേർന്ന അടിയന്തര യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തു. നവാസിന്റെ സഹോദരനും പാക് പഞ്ചാബ് മുഖ്യനുമായ ഷഹബാസ് ഷരീഫ്, ഫെഡറൽ മന്ത്രിമാർ, നിയമോപദേഷ്ടാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊൻസെക എന്ന സ്ഥാപനം മുഖേന കള്ളപ്പണം വെളുപ്പിച്ച് ഷരീഫ് കുടുംബം വിദേശത്തു സ്വത്തുവാങ്ങിക്കൂട്ടിയെന്നാണ്ആരോപണം. സംയുക്ത അന്വേഷണ സമിതി തയാറാക്കിയ റിപ്പോർട്ട് പക്ഷപാതപരമാണെന്ന് ഷരീഫ് പറഞ്ഞു. നിയമാനുസൃതമായാണു സ്വത്തു സന്പാദിച്ചതെന്നു വ്യക്തമാക്കിയ ഷരീഫ് രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. പാക് സൈന്യം ഷരീഫിനെതിരാണെന്നാണു റിപ്പോർട്ട്. ജുഡീഷറിയിലെയും സൈന്യത്തിലെയും ചിലർ തന്നെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമിക്കുകയാണെന്ന് ഷരീഫ് അടുത്ത സുഹൃത്തുക്കളോടു പറഞ്ഞതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
ഇതിനിടെ, പാനമഗേറ്റ് അഴിമതി സംബന്ധിച്ചു സംയുക്ത സമിതി തയാറാക്കിയ റിപ്പോർട്ടിലെ പത്താം വാല്യത്തിന്റെ കോപ്പി ഷരീഫിന്റെ അഭിഭാഷകൻ ഖാജാ ഹാരീസിനു നൽകാൻ സുപ്രീംകോടതി നിർദേശിച്ചു.