ജറൂസലം: അൽഅക്സാ മോസ്കിൽ പ്രാർഥനയ്ക്ക് ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ നാലു പലസ്തീൻകാർ കൊല്ലപ്പെട്ടു. സിൽവാനിൽ നിന്നുള്ള മുഹമ്മദ് ഷരഫ് കിഴക്കൻ ജറുസലമിൽ ഇസ്രേലി കുടിയേറ്റക്കാരന്റെ വെടിയേറ്റു മരിച്ചു. പ്രക്ഷോഭകർക്കു നേരെ ഇസ്രേലി സൈന്യം പ്രയോഗിച്ച വാതകം ശ്വസിച്ച് ഏഴു വയസുകാരൻ മരിച്ചു.
ബിർസെയ്റ്റ് യൂണിവേഴ്സിറ്റി വിദ്യാർഥി മുഹമ്മദ് അബു ഗനമാണ്(20) ഇസ്രേലി സൈന്യത്തിന്റെ വെടിയേറ്റുമരിച്ച മറ്റൊരാൾ. അബുദിസിൽ നടന്ന പ്രകടനത്തിനു നേർക്ക് സൈന്യം നടത്തിയ വെടിവയ്പിൽ പരിക്കേറ്റ മറ്റൊരു പലസ്തീൻകാരൻ രമല്ല ഹോസ്പിറ്റലിൽ മരിച്ചതായി പലസ്തീൻ അധികൃതർ പറഞ്ഞു.
അൽ അക്സാ മോസ്ക് സ്ഥിതിചെയ്യുന്ന മേഖലയിലേക്കുള്ള പ്രവേശന കവാടത്തിൽ സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടർ നീക്കം ചെയ്യില്ലെന്ന ഇസ്രയേലിന്റെ കടുംപിടിത്തമാണു സംഘർഷത്തിനു കാരണം. അന്പതുവയസിനു മുകളിൽ പ്രായമുള്ളവർക്കേ അൽ അക്സാ മോസ്ക് സ്ഥിതിചെയ്യുന്ന മേഖലയിൽ പ്രവേശനം അനുവദിക്കൂവെന്ന ഇസ്രേലി നിലപാടും അംഗീകരിക്കില്ലെന്നു പലസ്തീൻകാർ വ്യക്തമാക്കി.
ബിർസെയ്റ്റ് യൂണിവേഴ്സിറ്റി വിദ്യാർഥി മുഹമ്മദ് അബു ഗനമാണ്(20) ഇസ്രേലി സൈന്യത്തിന്റെ വെടിയേറ്റുമരിച്ച മറ്റൊരാൾ. അബുദിസിൽ നടന്ന പ്രകടനത്തിനു നേർക്ക് സൈന്യം നടത്തിയ വെടിവയ്പിൽ പരിക്കേറ്റ മറ്റൊരു പലസ്തീൻകാരൻ രമല്ല ഹോസ്പിറ്റലിൽ മരിച്ചതായി പലസ്തീൻ അധികൃതർ പറഞ്ഞു.
അൽ അക്സാ മോസ്ക് സ്ഥിതിചെയ്യുന്ന മേഖലയിലേക്കുള്ള പ്രവേശന കവാടത്തിൽ സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടർ നീക്കം ചെയ്യില്ലെന്ന ഇസ്രയേലിന്റെ കടുംപിടിത്തമാണു സംഘർഷത്തിനു കാരണം. അന്പതുവയസിനു മുകളിൽ പ്രായമുള്ളവർക്കേ അൽ അക്സാ മോസ്ക് സ്ഥിതിചെയ്യുന്ന മേഖലയിൽ പ്രവേശനം അനുവദിക്കൂവെന്ന ഇസ്രേലി നിലപാടും അംഗീകരിക്കില്ലെന്നു പലസ്തീൻകാർ വ്യക്തമാക്കി.