ന്യൂഡൽഹി: മെഡിക്കൽ കോളജിനു കേന്ദ്രാനുമതി ലഭിക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. കർഷകരുടെ ദുരിതത്തിൽ പ്രധാനമന്ത്രി മാപ്പു പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ഇതിനൊപ്പം ബിജെപി നേതാക്കളുടെ കോഴ വിവാദവും ഇടത്, കോണ്‍ഗ്രസ് അംഗങ്ങൾ ഉയർത്തി പ്രതിഷേധിച്ചു.
വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു സിപിഎമ്മിലെ എം.ബി രാജേഷ്, കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാൽ, എം.ഐ. ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നോട്ടീസിന് സ്പീക്കർ സുമിത്ര മഹാജൻ അനുമതി നിഷേധിച്ചു. ശൂന്യവേളയിൽ ഉന്നയിക്കാൻ അനുവദിക്കാമെന്ന് ധാരണയായിരുന്നെങ്കിലും ഇതും സ്പീക്കർ അനുവദിച്ചില്ല. മെഡിക്കൽ കോളജ് കോഴ ദേശീയതലത്തിൽ നടന്ന അഴിമതിയാണെന്ന് രാജേഷ് ആരോപിച്ചു.
കള്ളപ്പണത്തിനെതിരേ സംസാരിക്കുന്നവരാണ് ഹവാല പണമിടപാട് നടത്തിയതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇതിൽ ബിജെപി കേന്ദ്രനേതൃത്വത്തിനുള്ള പങ്കും അന്വേഷിക്കണം. സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് അഴിമതിയും കർഷക പ്രശ്നങ്ങളും ഉയർത്തി പ്രതിപക്ഷം ബഹളം വച്ചതോടെ സഭ തടസപ്പെട്ടു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.
തമിഴ്നാട്ടിലെ അംഗങ്ങൾ കർഷക പ്രശ്നം ഉന്നയിച്ചു ബഹളം വച്ചിരുന്നു. ഇതിനിടെ, സഭാനടപടികൾ നിർത്തിവച്ച ശേഷം പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാറും സഹമന്ത്രി എസ്.എസ്. അലുവാലിയയും കേരളത്തിലെ എംപിമാരിൽനിന്നും കോഴ വ്യക്തമാക്കുന്ന ബിജെപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പുകൾ വാങ്ങി. കേരളീയനായ നോമിനേറ്റഡ് അംഗം റിച്ചാർഡ് ഹേയോട് കേന്ദ്രമന്ത്രിമാർ വിവരം ആരാഞ്ഞതായും സൂചനയുണ്ട്.
മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കണ്‍വീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു സിപിഎമ്മിലെ എം.ബി രാജേഷ്, കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാൽ, എം.ഐ. ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നോട്ടീസിന് സ്പീക്കർ സുമിത്ര മഹാജൻ അനുമതി നിഷേധിച്ചു. ശൂന്യവേളയിൽ ഉന്നയിക്കാൻ അനുവദിക്കാമെന്ന് ധാരണയായിരുന്നെങ്കിലും ഇതും സ്പീക്കർ അനുവദിച്ചില്ല. മെഡിക്കൽ കോളജ് കോഴ ദേശീയതലത്തിൽ നടന്ന അഴിമതിയാണെന്ന് രാജേഷ് ആരോപിച്ചു.
കള്ളപ്പണത്തിനെതിരേ സംസാരിക്കുന്നവരാണ് ഹവാല പണമിടപാട് നടത്തിയതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇതിൽ ബിജെപി കേന്ദ്രനേതൃത്വത്തിനുള്ള പങ്കും അന്വേഷിക്കണം. സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് അഴിമതിയും കർഷക പ്രശ്നങ്ങളും ഉയർത്തി പ്രതിപക്ഷം ബഹളം വച്ചതോടെ സഭ തടസപ്പെട്ടു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.
തമിഴ്നാട്ടിലെ അംഗങ്ങൾ കർഷക പ്രശ്നം ഉന്നയിച്ചു ബഹളം വച്ചിരുന്നു. ഇതിനിടെ, സഭാനടപടികൾ നിർത്തിവച്ച ശേഷം പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാറും സഹമന്ത്രി എസ്.എസ്. അലുവാലിയയും കേരളത്തിലെ എംപിമാരിൽനിന്നും കോഴ വ്യക്തമാക്കുന്ന ബിജെപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പുകൾ വാങ്ങി. കേരളീയനായ നോമിനേറ്റഡ് അംഗം റിച്ചാർഡ് ഹേയോട് കേന്ദ്രമന്ത്രിമാർ വിവരം ആരാഞ്ഞതായും സൂചനയുണ്ട്.
മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കണ്‍വീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.