ന്യൂഡൽഹി: രാജ്യത്ത് പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ സിക്ക് വിരുദ്ധ കലാപത്തോട് താരതമ്യം ചെയ്ത് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ. മന്ത്രിയുടെ പരാമർശത്തിൽ രൂക്ഷ പ്രതിഷേധം ഉയർത്തി കോണ്‍ഗ്രസ് സഭയിൽനിന്നു വാക്കൗട്ട് നടത്തി. തൃണമൂൽ കോണ്‍ഗ്രസും ഇതിനൊപ്പം പ്രതിഷേധിച്ചു സഭ വിട്ടിറങ്ങിപ്പോയി. അതിനിടെ, ആൾക്കൂട്ടങ്ങളെ അക്രമങ്ങളെ നേരിടാൻ പ്രത്യേക നിയമം വേണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
ആൾക്കൂട്ടങ്ങളുടെ അക്രമങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച ചർച്ചയുടെ രണ്ടാം ദിവസമാണ് രാജ്യസഭയിൽ പ്രകോപനപരമായ രംഗങ്ങൾ അരങ്ങേറിയത്.
അക്രമങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് ബിജെപിയുടെയും സംഘപരിവാറിന്റെയും അറിവോടെയാണെന്ന് പ്രതിപക്ഷം ഇന്നലെയും ആവർത്തിച്ചു. ഇതേത്തുടർന്നാണ് ജാവഡേക്കർ സിക്ക് വിരുദ്ധ കലാപം ചൂണ്ടിക്കാട്ടിയത്. 1984ൽ ഡൽഹിയിൽ വീടുകൾക്കു തീയിടുകയും മൂവായിരത്തോളം സിക്കുകാരെ ആക്രമിച്ചു കൊല്ലുകയും ചെയ്തു. ജനക്കൂട്ടം നിയമം കൈയിലെടുത്തു നടത്തുന്ന കൊലപാതകങ്ങളെ തങ്ങൾ സഹിക്കില്ല. ഇത്തരം വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നുമാണ് മന്ത്രി പറഞ്ഞത്. ഗോധ്രയിൽ ട്രെയിൻ കത്തിച്ച സംഭവവും ചൂണ്ടിക്കാട്ടിയ മന്ത്രി അതും ആൾക്കൂട്ടം നടത്തിയ കൊലപാതകമാണെന്നു പറഞ്ഞു. തങ്ങൾ ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങളെയും അപലപിക്കുന്നു. ചരിത്രത്തിൽ ഇതുപോലെ നടന്ന എല്ലാ കൊലപാതകങ്ങളെയും അപലപിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
പ്രകോപിതരായ കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. തങ്ങളാണ് ഈ രാജ്യം നിർമിച്ചെടുത്തതെന്നും നിങ്ങളല്ലെന്നുമാണ് ഭരണപക്ഷത്തോട് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത്. കോണ്‍ഗ്രസ് ത്യാഗം സഹിച്ചു പോരാടുന്പോൾ നിങ്ങളെല്ലാവരും ബ്രീട്ടീഷുകാരോട് ചേർന്നു നിൽക്കുകയായിരുന്നുവെന്നും ഗുലാം നബി പറഞ്ഞു. തുടർന്ന് കോണ്‍ഗ്രസ് സഭയിൽ നിന്നു വാക്കൗട്ട് നടത്തി.
ആൾക്കൂട്ടങ്ങൾ നടത്തുന്ന കൊലപാതകങ്ങളെ രാഷ്ട്രീയമാനത്തിൽ കൈകാര്യം ചെയ്യേണ്ടതില്ലെന്നാണ് സഭാകക്ഷി നേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞത്. അക്രമിക്കൾക്കെതിരേ ആശങ്കയില്ലാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ ഗോവധത്തെ ന്യായീകരിക്കുകയല്ല മറിച്ച്, പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നതാണ് അപലപിക്കുന്നതെന്ന് ഗുലാം നബി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചു ബിഎസ്പി അംഗങ്ങൾ സഭ വിട്ടിറങ്ങിപ്പോയി.
കെ.ടി.എസ്. തുൾസി സിക്ക് വിരുദ്ധ കലാപം നടന്നത് വ്യത്യസ്ത സാഹചര്യത്തിലായിരുന്നെന്നു ചൂണ്ടിക്കാട്ടി. 1984ൽ നിന്നും ഇന്ന് സാഹചര്യങ്ങൾ ഒരുപാടു മാറിപ്പോയിരിക്കുന്നു. ഒരു സ്മാർട്ട് ഫോണ്‍ ഉണ്ടെങ്കിൽ ഒരു ജനക്കൂട്ടത്തെ അക്രമത്തിലേക്കു തിരിച്ചു വിടാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അക്രമികളെ വളർത്തുന്നവരും ഇത്തരം സംഭവങ്ങളുടെ ഉത്തരവാദികളാണ്. രാജ്യത്ത് നടന്ന കലാപങ്ങളിൽ കൊല്ലപ്പെട്ടവരിൽ 86 ശതമാനം ആളുകളും മുസ്ലിംകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2700ലധികം ഗോസംരക്ഷകർ വിവിധ സംസ്ഥാനങ്ങളിൽ അഴിഞ്ഞാടുകയാണെന്ന് കോണ്‍ഗ്രസിലെ കപിൽ സിബൽ ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് പ്രധാനമന്ത്രി ഈ വിഷയത്തിൽ സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും സിബൽ ആരോപിച്ചു.
അതിനിടെ, രാജ്യമെന്പാടും നടത്തിയ ബീഫ് ഫെസ്റ്റിവലുകളാണ് കൂടുതൽ പ്രകോപനം ഉണ്ടാക്കിയതെന്നായിരുന്നു ബിജെപിയിലെ രാജീവ് ചന്ദ്രശേഖർ ആരോപിച്ചത്. ബീഫ് ഫെസ്റ്റിവലുകൾ ഹിന്ദുസമുദായത്തെ വല്ലാതെ പ്രകോപിപ്പിച്ചു. ഇത്തരം ആക്രമണങ്ങൾക്കു രണ്ടു വശങ്ങളില്ലെന്നും ശിക്ഷിക്കപ്പെടേണ്ടതാണെന്നും എംപി പറഞ്ഞു. കേരളത്തിൽ കണ്ണൂർ ജില്ലയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്പോൾ ഇടതുപക്ഷം മൗനം പാലിക്കുന്നു. കർണാടകയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്പോൾ കോണ്‍ഗ്രസും മൗനം പാലിക്കുകയാണെന്നും എംപി ആരോപിച്ചു.
ഹിന്ദുസ്ഥാൻ എന്നത് ലിൻചിസ്ഥാൻ ആയെന്നാണ് ചർച്ചയിൽ പങ്കെടുത്ത കോണ്‍ഗ്രസിലെ കുമാരി ഷെൽജ പറഞ്ഞത്. സർക്കാരിന്റെ തണലിലാണ് ആക്രമികൾ തല ഉയർത്തുന്നത്. സർക്കാരിന്റെ നിഷേധാത്മക നിലപാട് രാജ്യത്തെ സഹായിക്കില്ല. നല്ല ഹിന്ദി സംസാരിച്ചതുകൊണ്ടു മാത്രം നല്ല ഹിന്ദുവാകില്ല. ഹൃദയം കൊണ്ടാണ് ഒരാൾ നല്ല ഹിന്ദുവാകേണ്ടതെന്നും കുമാരി ഷെൽജ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് ഏഴു ദശാബ്ദങ്ങൾക്ക് ശേഷവും ഇത്തരം അക്രമങ്ങളെക്കുറിച്ചു പാർലമെന്റിൽ ചർച്ച ചെയ്യേണ്ടിവരുന്നത് അപമാനമാണെന്ന് സിപിഐ നേതാവ് ഡി. രാജ ചൂണ്ടിക്കാട്ടി.
ആൾക്കൂട്ടങ്ങളുടെ അക്രമങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച ചർച്ചയുടെ രണ്ടാം ദിവസമാണ് രാജ്യസഭയിൽ പ്രകോപനപരമായ രംഗങ്ങൾ അരങ്ങേറിയത്.
അക്രമങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് ബിജെപിയുടെയും സംഘപരിവാറിന്റെയും അറിവോടെയാണെന്ന് പ്രതിപക്ഷം ഇന്നലെയും ആവർത്തിച്ചു. ഇതേത്തുടർന്നാണ് ജാവഡേക്കർ സിക്ക് വിരുദ്ധ കലാപം ചൂണ്ടിക്കാട്ടിയത്. 1984ൽ ഡൽഹിയിൽ വീടുകൾക്കു തീയിടുകയും മൂവായിരത്തോളം സിക്കുകാരെ ആക്രമിച്ചു കൊല്ലുകയും ചെയ്തു. ജനക്കൂട്ടം നിയമം കൈയിലെടുത്തു നടത്തുന്ന കൊലപാതകങ്ങളെ തങ്ങൾ സഹിക്കില്ല. ഇത്തരം വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നുമാണ് മന്ത്രി പറഞ്ഞത്. ഗോധ്രയിൽ ട്രെയിൻ കത്തിച്ച സംഭവവും ചൂണ്ടിക്കാട്ടിയ മന്ത്രി അതും ആൾക്കൂട്ടം നടത്തിയ കൊലപാതകമാണെന്നു പറഞ്ഞു. തങ്ങൾ ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങളെയും അപലപിക്കുന്നു. ചരിത്രത്തിൽ ഇതുപോലെ നടന്ന എല്ലാ കൊലപാതകങ്ങളെയും അപലപിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
പ്രകോപിതരായ കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. തങ്ങളാണ് ഈ രാജ്യം നിർമിച്ചെടുത്തതെന്നും നിങ്ങളല്ലെന്നുമാണ് ഭരണപക്ഷത്തോട് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത്. കോണ്‍ഗ്രസ് ത്യാഗം സഹിച്ചു പോരാടുന്പോൾ നിങ്ങളെല്ലാവരും ബ്രീട്ടീഷുകാരോട് ചേർന്നു നിൽക്കുകയായിരുന്നുവെന്നും ഗുലാം നബി പറഞ്ഞു. തുടർന്ന് കോണ്‍ഗ്രസ് സഭയിൽ നിന്നു വാക്കൗട്ട് നടത്തി.
ആൾക്കൂട്ടങ്ങൾ നടത്തുന്ന കൊലപാതകങ്ങളെ രാഷ്ട്രീയമാനത്തിൽ കൈകാര്യം ചെയ്യേണ്ടതില്ലെന്നാണ് സഭാകക്ഷി നേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞത്. അക്രമിക്കൾക്കെതിരേ ആശങ്കയില്ലാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ ഗോവധത്തെ ന്യായീകരിക്കുകയല്ല മറിച്ച്, പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നതാണ് അപലപിക്കുന്നതെന്ന് ഗുലാം നബി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചു ബിഎസ്പി അംഗങ്ങൾ സഭ വിട്ടിറങ്ങിപ്പോയി.
കെ.ടി.എസ്. തുൾസി സിക്ക് വിരുദ്ധ കലാപം നടന്നത് വ്യത്യസ്ത സാഹചര്യത്തിലായിരുന്നെന്നു ചൂണ്ടിക്കാട്ടി. 1984ൽ നിന്നും ഇന്ന് സാഹചര്യങ്ങൾ ഒരുപാടു മാറിപ്പോയിരിക്കുന്നു. ഒരു സ്മാർട്ട് ഫോണ്‍ ഉണ്ടെങ്കിൽ ഒരു ജനക്കൂട്ടത്തെ അക്രമത്തിലേക്കു തിരിച്ചു വിടാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അക്രമികളെ വളർത്തുന്നവരും ഇത്തരം സംഭവങ്ങളുടെ ഉത്തരവാദികളാണ്. രാജ്യത്ത് നടന്ന കലാപങ്ങളിൽ കൊല്ലപ്പെട്ടവരിൽ 86 ശതമാനം ആളുകളും മുസ്ലിംകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2700ലധികം ഗോസംരക്ഷകർ വിവിധ സംസ്ഥാനങ്ങളിൽ അഴിഞ്ഞാടുകയാണെന്ന് കോണ്‍ഗ്രസിലെ കപിൽ സിബൽ ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് പ്രധാനമന്ത്രി ഈ വിഷയത്തിൽ സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും സിബൽ ആരോപിച്ചു.
അതിനിടെ, രാജ്യമെന്പാടും നടത്തിയ ബീഫ് ഫെസ്റ്റിവലുകളാണ് കൂടുതൽ പ്രകോപനം ഉണ്ടാക്കിയതെന്നായിരുന്നു ബിജെപിയിലെ രാജീവ് ചന്ദ്രശേഖർ ആരോപിച്ചത്. ബീഫ് ഫെസ്റ്റിവലുകൾ ഹിന്ദുസമുദായത്തെ വല്ലാതെ പ്രകോപിപ്പിച്ചു. ഇത്തരം ആക്രമണങ്ങൾക്കു രണ്ടു വശങ്ങളില്ലെന്നും ശിക്ഷിക്കപ്പെടേണ്ടതാണെന്നും എംപി പറഞ്ഞു. കേരളത്തിൽ കണ്ണൂർ ജില്ലയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്പോൾ ഇടതുപക്ഷം മൗനം പാലിക്കുന്നു. കർണാടകയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്പോൾ കോണ്‍ഗ്രസും മൗനം പാലിക്കുകയാണെന്നും എംപി ആരോപിച്ചു.
ഹിന്ദുസ്ഥാൻ എന്നത് ലിൻചിസ്ഥാൻ ആയെന്നാണ് ചർച്ചയിൽ പങ്കെടുത്ത കോണ്‍ഗ്രസിലെ കുമാരി ഷെൽജ പറഞ്ഞത്. സർക്കാരിന്റെ തണലിലാണ് ആക്രമികൾ തല ഉയർത്തുന്നത്. സർക്കാരിന്റെ നിഷേധാത്മക നിലപാട് രാജ്യത്തെ സഹായിക്കില്ല. നല്ല ഹിന്ദി സംസാരിച്ചതുകൊണ്ടു മാത്രം നല്ല ഹിന്ദുവാകില്ല. ഹൃദയം കൊണ്ടാണ് ഒരാൾ നല്ല ഹിന്ദുവാകേണ്ടതെന്നും കുമാരി ഷെൽജ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് ഏഴു ദശാബ്ദങ്ങൾക്ക് ശേഷവും ഇത്തരം അക്രമങ്ങളെക്കുറിച്ചു പാർലമെന്റിൽ ചർച്ച ചെയ്യേണ്ടിവരുന്നത് അപമാനമാണെന്ന് സിപിഐ നേതാവ് ഡി. രാജ ചൂണ്ടിക്കാട്ടി.