ന്യൂഡൽഹി: മെഡിക്കൽ കോളജ് അനുവദിക്കാൻ കേരളത്തിലെ മുതിർന്ന ബിജെപി നേതാക്കൾ 5.60 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചു പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ദീപികയോടു പറഞ്ഞു. കോഴ ആരോപണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് അറിയില്ല. ഏതായാലും പരിശോധിക്കും. കൂടുതൽ അന്വേഷണം വേണമോയെന്നും പരിശോധിക്കുമെന്ന് നഡ്ഡ വിശദീകരിച്ചു.
കോഴ സംഭവം പാർട്ടിക്കു വലിയ തിരിച്ചടിയായതിനെക്കുറിച്ച് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളോട് വിശദീകരണം തേടിയിരുന്നു. പാർലമെന്റിൽ ഈ പ്രശ്നം വലിയ വിവാദമായതും ലോക്സഭ മൂന്നു തവണ നിർത്തിവയ്ക്കേണ്ടി വന്നതും ബിജെപിയെയും കേന്ദ്രസർക്കാരിനെയും പതിവില്ലാതെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെയാണ് കോഴയാരോപണം പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയത്.
കോഴ സംഭവം പാർട്ടിക്കു വലിയ തിരിച്ചടിയായതിനെക്കുറിച്ച് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളോട് വിശദീകരണം തേടിയിരുന്നു. പാർലമെന്റിൽ ഈ പ്രശ്നം വലിയ വിവാദമായതും ലോക്സഭ മൂന്നു തവണ നിർത്തിവയ്ക്കേണ്ടി വന്നതും ബിജെപിയെയും കേന്ദ്രസർക്കാരിനെയും പതിവില്ലാതെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെയാണ് കോഴയാരോപണം പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയത്.