ന്യൂഡൽഹി: കേരളത്തിൽ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവം പാർലമെന്റിലും എത്തി. കർണാടകയിൽനിന്നുള്ള ബിജെപി അംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖറാണ് വിഷയം ഉന്നയിച്ചത്. ആൾക്കൂട്ടങ്ങൾ നടത്തുന്ന കൊലപാതകങ്ങൾക്കെതിരേ നടന്ന ചർച്ചയിൽ പ്രതിപക്ഷം ഭരണപക്ഷത്തെ രൂക്ഷമായി വിമർശിക്കുന്നതിനിടയിലാണു രാജീവ് കേരളത്തെ പരാമർശിച്ചു സംഭവം ഉന്നയിച്ചത്. കേരളത്തിൽ ഇടതു സർക്കാരിന്റെ കാലത്തു മാത്രമാണ് അക്രമങ്ങൾ ഉണ്ടാകുന്നതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ആരോപിച്ചു.
കണ്ണൂർ ജില്ലയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നതു ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖർ സംസാരിച്ചു തുടങ്ങിയത്. ഈ കൊലപാതകങ്ങളിൽ ഇടതുപക്ഷം മൗനം പാലിക്കുകയാണ്. അടുത്തയിടെ കേരളത്തിൽ ഒരു നടിയെ ആക്രമിച്ച് അപമാനപ്പെടുത്തിയ സംഭവമുണ്ടായി. ഇതിലും മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ചില അക്രമ സംഭവങ്ങൾ മാത്രം ശരിയാകുന്നതും മറ്റും ചിലത് തെറ്റാകുന്നതും എങ്ങനെയാണെന്നും ബിജെപി എംപി ചോദിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവം മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയപ്പോൾ മാത്രമാണു പുറംലോകം അറിഞ്ഞതെന്നും എംപി പറഞ്ഞു.
എല്ലാ കുറ്റകൃത്യങ്ങളും രാഷ്ട്രീയവത്കരിക്കാതെ നിയമത്തിന്റെ കീഴിൽ കൊണ്ടു വരികയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിലെത്തി 14 മാസങ്ങൾക്കുള്ളിൽ 15 കൊലപാതകങ്ങൾ നടന്നുവെന്നും എംപി ആരോപിച്ചു.കേരളത്തിൽ ഉൾപ്പടെ ഇടതുപക്ഷ നേതാക്കൾ നടത്തിയ ബീഫ് ഫെസ്റ്റിവലുകളും ഇതുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പ്രകോപനമായെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
മന്ത്രി അരുണ്‍ ജയ്റ്റ്ലിയും ഇടതുപക്ഷ സർക്കാരിനെ വിമർശിച്ചു. ഇടതുപക്ഷം അധികാരത്തിൽ എത്തുന്പോൾ അക്രമ സംഭവങ്ങൾ കൂടുന്നതെന്താണെന്ന് അരുണ്‍ ജയ്റ്റ്ലി ചോദിച്ചു. എന്നാൽ, കേരളത്തിൽ ഉമ്മൻ ചാണ്ടി അധികാരത്തിലിരുന്നപ്പോൾ ഇത്തരത്തിൽ അക്രമസംഭവങ്ങളെക്കുറിച്ചു കേട്ടിട്ടില്ലെന്നും ജയ്റ്റ്ലി പറഞ്ഞു. അന്നും ഇതേ ആർഎസ്എസുകാരും ബിജെപിക്കാരും കേരളത്തിലുണ്ടായിരുന്നു. ഒരു കോണ്‍ഗ്രസുകാരനോ ഒരു ആർഎസ്എസുകാരനോ കൊല്ലപ്പെട്ടിട്ടില്ലെന്നും ജയ്റ്റ്ലി പറഞ്ഞു. ഇടതുപക്ഷ നേതാക്കളുടെ ആഭിമുഖ്യത്തിൽ നടന്ന ബീഫ് ഫെസ്റ്റുകളെ ജയ്റ്റ്ലിയും വിമർശിച്ചു.
കേരളത്തിലെ ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും കുറിച്ചു പറഞ്ഞ് ജയ്റ്റ്ലി രാജ്യസഭയിലെ പ്രതിപക്ഷ ഐക്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം.
സെബി മാത്യു
കണ്ണൂർ ജില്ലയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നതു ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖർ സംസാരിച്ചു തുടങ്ങിയത്. ഈ കൊലപാതകങ്ങളിൽ ഇടതുപക്ഷം മൗനം പാലിക്കുകയാണ്. അടുത്തയിടെ കേരളത്തിൽ ഒരു നടിയെ ആക്രമിച്ച് അപമാനപ്പെടുത്തിയ സംഭവമുണ്ടായി. ഇതിലും മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ചില അക്രമ സംഭവങ്ങൾ മാത്രം ശരിയാകുന്നതും മറ്റും ചിലത് തെറ്റാകുന്നതും എങ്ങനെയാണെന്നും ബിജെപി എംപി ചോദിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവം മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയപ്പോൾ മാത്രമാണു പുറംലോകം അറിഞ്ഞതെന്നും എംപി പറഞ്ഞു.
എല്ലാ കുറ്റകൃത്യങ്ങളും രാഷ്ട്രീയവത്കരിക്കാതെ നിയമത്തിന്റെ കീഴിൽ കൊണ്ടു വരികയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിലെത്തി 14 മാസങ്ങൾക്കുള്ളിൽ 15 കൊലപാതകങ്ങൾ നടന്നുവെന്നും എംപി ആരോപിച്ചു.കേരളത്തിൽ ഉൾപ്പടെ ഇടതുപക്ഷ നേതാക്കൾ നടത്തിയ ബീഫ് ഫെസ്റ്റിവലുകളും ഇതുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പ്രകോപനമായെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
മന്ത്രി അരുണ്‍ ജയ്റ്റ്ലിയും ഇടതുപക്ഷ സർക്കാരിനെ വിമർശിച്ചു. ഇടതുപക്ഷം അധികാരത്തിൽ എത്തുന്പോൾ അക്രമ സംഭവങ്ങൾ കൂടുന്നതെന്താണെന്ന് അരുണ്‍ ജയ്റ്റ്ലി ചോദിച്ചു. എന്നാൽ, കേരളത്തിൽ ഉമ്മൻ ചാണ്ടി അധികാരത്തിലിരുന്നപ്പോൾ ഇത്തരത്തിൽ അക്രമസംഭവങ്ങളെക്കുറിച്ചു കേട്ടിട്ടില്ലെന്നും ജയ്റ്റ്ലി പറഞ്ഞു. അന്നും ഇതേ ആർഎസ്എസുകാരും ബിജെപിക്കാരും കേരളത്തിലുണ്ടായിരുന്നു. ഒരു കോണ്‍ഗ്രസുകാരനോ ഒരു ആർഎസ്എസുകാരനോ കൊല്ലപ്പെട്ടിട്ടില്ലെന്നും ജയ്റ്റ്ലി പറഞ്ഞു. ഇടതുപക്ഷ നേതാക്കളുടെ ആഭിമുഖ്യത്തിൽ നടന്ന ബീഫ് ഫെസ്റ്റുകളെ ജയ്റ്റ്ലിയും വിമർശിച്ചു.
കേരളത്തിലെ ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും കുറിച്ചു പറഞ്ഞ് ജയ്റ്റ്ലി രാജ്യസഭയിലെ പ്രതിപക്ഷ ഐക്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം.
സെബി മാത്യു